2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഭീമഹർജിയിൽ ഒപ്പിട്ട് പ്രൊഫ. വി മധുസൂദനൻ സംസാരിക്കുന്നു.


ഭീമഹർജിയിൽ ഒപ്പിട്ട് പ്രൊഫ.  വി മധുസൂദനൻ സംസാരിക്കുന്നു.

ഭീമഹർജിയിൽ ഒപ്പുവെക്കാനാ‍യി ഈ ലിങ്കിൽ അമർത്തൂ‍..




ഭീമഹർജിയിൽ ഒപ്പിട്ട് കുഞ്ചൻ സ്മാരകം പ്രദീപ്, ലക്കിടി സംസാരിക്കുന്നു.

ഭീമഹർജിയിൽ ഒപ്പിട്ട് കുഞ്ചൻ സ്മാരകം പ്രദീപ്, ലക്കിടി സംസാരിക്കുന്നു. ഭീമഹർജിയിൽ ഒപ്പുവെക്കാനാ‍യി ഈ ലിങ്കിൽ അമർത്തൂ‍.. http://petition.malayalaaikyavedi.in/

ഭീമഹർജിയിൽ ഒപ്പിട്ട് മലയാള പാഠശാല ഡയറക്ടർ ടി പി ഭാസ്കരപ്പൊതുവാൾ സംസാരിക്കുന്നു.

ഭീമഹർജിയിൽ ഒപ്പിട്ട് മലയാള പാഠശാല ഡയറക്ടർ ടി പി ഭാസ്കരപ്പൊതുവാൾ സംസാരിക്കുന്നു. ഭീമഹർജിയിൽ ഒപ്പുവെക്കാനാ‍യി ഈ ലിങ്കിൽ അമർത്തൂ‍.. http://petition.malayalaaikyavedi.in/


 

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ മനോഹരൻ മാസ്റ്റർ ഭീമഹർജിയിൽ ഒപ്പിട്ട് സംസാരിക്കുന്നു.


1996 മുതൽ പ്രൈമറി പാഠപുസ്തക രചനയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ മനോഹരൻ മാസ്റ്റർ
ഭീമഹർജിയിൽ ഒപ്പിട്ട് സംസാരിക്കുന്നു.
ലിങ്കിൽ കയറി നിങ്ങളും ഒപ്പിടൂ.




ഭീമഹർജിയിൽ ഒപ്പിട്ട് രാജേഷ് മോൻജി സംസാരിക്കുന്നു.


ഭീമഹർജിയിൽ ഒപ്പിട്ട് രാജേഷ് മോൻജി സംസാരിക്കുന്നു. 
മുകളിലത്തെ ലിങ്കിൽ കയറി നിങ്ങളും ഒപ്പിടൂ.

ആലങ്കോട് ലീലാകൃഷ്ണൻ ഭീമഹർജിയിൽ സംസാരിക്കുന്നു.

മലയാളത്തിനു വേണ്ടി ഇടപെടാന്‍ മുഖ്യമന്ത്രിയോട് നിങ്ങളും അഭ്യര്‍ത്ഥിക്കൂ.
ഓണ്‍ലൈന്‍ ഹര്‍ജി സമര്‍പ്പണത്തില്‍ പങ്കാളിയാവൂ.


പി എസ് സി സമരം; പിന്തുണയുമായി സാഹിത്യ അക്കാദമി.


ഭീമഹർജിയിൽ ഒപ്പിട്ട് ഡോ. പി ഗീത സംസാരിക്കുന്നു.





http://petition.malayalaaikyavedi.in/ 

ഭീമ ഹരജിയിൽ ഒപ്പിട്ട് ഡോ. പി ഗീത സംസാരിക്കുന്നു. മുകളിലത്തെ ലിങ്കിൽ കയറി നിങ്ങളും ഒപ്പിടൂ.

ഭാഷ ഒരു ആശയവിനിമയ ഉപാധി എന്നതിലുപരി മറ്റെന്തെല്ലാമോ ആണ് എന്ന് തിരിച്ചറിയണമെങ്കിൽ ആദ്യം സങ്കുചിത മനോഭാവം എടുത്തുകളയണം. - ദിനേശൻ നെല്ലായ


ചിന്തിക്കാൻ  ഭാഷ വേണോ ? ചോദ്യത്തിന് ഉത്തരം എന്തുമായിക്കൊള്ളട്ടെ.ഇന്നലെ ഇതേസമയം നിങ്ങൾ എന്തു ചെയ്യുകയായിരുന്നു ? നാളെ എന്തു ചെയ്യുകയായിരിക്കും? മേൽ പറഞ്ഞ കാര്യങ്ങൾ ഏത് ഭാഷയിൽ ചോദിച്ചാലും  ഒരാൾ മനോവ്യാപാരത്തിൽ ഏർപ്പെടുന്നത്  മാതൃഭാഷയിലാണെന്ന് മനസ്സിലാക്കാം. മൃഗങ്ങൾക്കില്ലാത്ത വിശാലമായ ചിന്ത എന്ന കഴിവ്  മനുഷ്യൻ ഉപയോഗിക്കുന്നത്  മാതൃഭാഷയിലൂടെ ആണ് എന്ന് സാരം.

ചിന്താ പ്രക്രിയകൾ ആരംഭിക്കുന്നത്  ശൈശവത്തിലും ബാല്യത്തിലും ആണെന്ന്  എല്ലാവർക്കും അറിയാവുന്നതാണ്.
പൂമ്പാറ്റകളെപ്പോലെ പാറി നടക്കാനും അതിരുകളില്ലാത്ത ആകാശത്തോളം സ്വപ്നം കാണാനും ചെറുപ്രായത്തിൽ ഏവരെയും പ്രാപ്തരാക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷയിലെ പദ സമ്പത്തുകൾ ഓരോന്നും കേട്ടും വായിച്ചും പരിചയപ്പെടുത്തിത്തന്നത് ആരാണ് ?

ഉക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയുടെ ഐക്യദാർഢ്യം!


കേൾക്കാതെ പോകരുത്. മെഡിസിന് അവിടെ ഉക്രെയിൻ മാധ്യമത്തിൽ പഠിക്കുകയെന്നു മാത്രമല്ലനാലാംവർഷം വരെ ഉക്രെയ്ൻ ഭാഷ ഒരു വിഷയമായിത്തന്നെ പഠിക്കണം. ലോകത്തെമ്പാടും നടന്ന കൊണ്ടിരിക്കുന്ന കാര്യമാണിത്.
ഇവിടെ എൽ പി / യു പി അദ്ധ്യാപക പരീക്ഷയിൽ മലയാളം ഒരു വിഷയമല്ല!!




2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഭീമഹർജിയിൽ ഒപ്പിട്ട് കെ.പി.രാമനുണ്ണി സംസാരിക്കുന്നു.


പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയിൽ ഭാഷ ഒരു വിഷയമായി ഉൾപ്പെടുത്തണം. - പുരോഗമന കലാസാഹിത്യസംഘം


എൽ.പി.എസ്.എ./യു.പി.എസ്.എ പരീക്ഷകളിൽ കുട്ടികൾ പഠിക്കുന്ന ഭാഷകൾ പ്രത്യേക വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോട് ഞങ്ങൾ ആവശ്യപ്പടുന്നു. ശാസ്ത്രം, കണക്ക്, മാനവീക വിഷയങ്ങൾ എന്നിവക്കു പുറമേ പ്രൈമറി ക്ലാസുകളിലെ പൊതു അധ്യാപകർ പഠിപ്പിക്കേണ്ടത് മലയാളവും ഇംഗ്ലീഷുമാണ്. ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പ്രത്യേക അധ്യാപകരുണ്ട്. എന്നാൽ ഇപ്പോഴത്തെ എൽ.പി.എസ്.എ.യുടെ ഒ.എം.ആർ. ടെസ്റ്റു പേപ്പറിൽ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തിക്കാണുന്നില്ല. യു.പി.എസ്.എ. ടെസ്റ്റിൽ ഇംഗ്ലീഷ് ഉണ്ടെങ്കിലും മലയാളം ഇല്ല. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ പി.എസ്.സി. ഉപേക്ഷിക്കണം.
മലയാളം ഒരു വിഷയമായി ഹൈസ്കൂൾ / ഹയർ സെക്കണ്ടറി തലത്തിൽ പഠിച്ചവർക്ക് മാത്രമേ പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷകൾ എഴുതാൻ അനുവാദമുള്ളു. ചോദ്യങ്ങൾ സാങ്കേതിക പദങ്ങൾ ഉൾപ്പടെ മാതൃഭാഷയിൽ ആണ് തയ്യാറാക്കിയിട്ടുള്ളത്. അങ്ങനെയിരിക്കെ മലയാളവും ഇംഗ്ലീഷും ഒരു വിഷയമായി ഉൾപ്പെടുത്തുന്നതിന് പി.എസ്.സി. അറച്ചു നിൽക്കുന്നത് എന്തിനെന്നു മനസ്സിലാവുന്നില്ല. ഭാഷയിലെ പ്രാഥമിക ശേഷികൾ കുട്ടികളെ പരിശീലിപ്പിക്കേണ്ടവരാണ് പ്രൈമറി സ്കൂൾ അധ്യാപകർ. ഭാഷാ വൈദഗ്ദ്ധ്യം ഇല്ലാത്തവരും നമ്മുടെ സമ്പന്നമായ സാഹിത്യത്തെ പരിചയമില്ലാത്തവരും പ്രൈമറി സ്കൂൾ അധ്യാപകരായി വരുന്നത് വലിയ അപകടമാണ്.

ഇ പി രാജഗോപാലന്റെ മാതൃഭാഷാ നിലപാട്


മലയാളത്തെ മറക്കരുത് - ദീപിക മുഖപ്രസംഗം


ഭീമഹർജിയിൽ ഒപ്പിട്ട് അംബിക സുതൻ മാങ്ങാട് സംസാരിക്കുന്നു.


മാതൃഭാഷയോടൊപ്പം കരിവള്ളൂർ മുരളി


കേരള പി എസ് സി വ്യാജ പ്രചരണം അവസാനിപ്പിക്കുക. - പി പ്രേമചന്ദ്രൻ


പി എസ് സി എല്‍ പി /യു പി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയിട്ട് കുറച്ചേറെ കാലമായി. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം. അതിന് മുന്‍പ് നടന്ന പരീക്ഷകളില്‍ മലയാളം ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഏറ്റവും മുഖ്യമായ വിഷയവും മലയാളം ആയിരുന്നു. നാല്‍പ്പത് ശതമാനം ചോദ്യങ്ങളും മലയാള സാഹിത്യം, ഭാഷയുടെ അടിസ്ഥാന വ്യാകരണ നിയമങ്ങള്‍, ഭാഷയുടെ തനിമയുടെ ഭാഗമായ പഴഞ്ചൊല്ലുകള്‍, ശൈലികള്‍, പ്രയോഗങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായിരുന്നു. ഇതിന് കാരണമായിട്ടുള്ളത് പ്രൈമറി വിദ്യാഭ്യാസത്തില്‍ ലോകത്ത് എല്ലായിടത്തും മാതൃഭാഷയ്ക്കാണ് ഏറ്റവും പ്രാധാന്യം എന്നതുതന്നെയാണ്. കുഞ്ഞുങ്ങള്‍ മാതൃഭാഷയിലൂടെയാണ് മറ്റെല്ലാ വിഷയങ്ങളും സ്വായത്തമാക്കുന്നത്. മാതൃഭാഷയോടും അതിന്റെ സംസ്കാരത്തോടും ആഭിമുഖ്യമുള്ളവരായിത്തീരുന്നത് ഭാഷയിലെ മനോഹരമായ പാട്ടുകളിലൂടെയും കഥകളിലൂടെയും ആണ്.

അരിയെത്ര? പയർ അഞ്ഞാഴി! വീണ്ടും തെറ്റിദ്ധരിപ്പിച്ച് പി. എസ്. സി.


അരിയെത്ര?

പയർ അഞ്ഞാഴി!
വീണ്ടും തെറ്റിദ്ധരിപ്പിച്ച് പി. എസ്. സി.


ചോദ്യങ്ങൾ മലയാളത്തിലാണോ എന്നതല്ല,
മലയാളഭാഷാസാഹിത്യസംബന്ധിയായ ചോദ്യങ്ങൾ ഉണ്ടോ എന്നതാണ് വിഷയം. മലയാളഭാഷയും സാഹിത്യവും
കുറച്ചു കാലങ്ങളായി സിലബസിലില്ല എന്നതാണ് സത്യം. മലയാളഭാഷ, സാഹിത്യം എന്നിവ സിലബസിൽ പുന:സ്ഥാപിക്കാൻ വേണ്ടിയാണ് ഈ സമരം.



പി.എസ്.സി തുടർന്നു വരുന്ന മാതൃഭാഷാ വിവേചനം അവസാനിപ്പിക്കണം :ഐക്യമലയാള പ്രസ്ഥാനം - അന്വേഷണം


എൽ.പി, യു.പി അധ്യാപക തസ്തിക സിലബസിൽ മലയാളം ഉൾപ്പെടുത്തണം -പരിഷത്ത് - മാധ്യമം


പിഎസ്‍സി മലയാളത്തെ ഒഴിവാക്കുന്നുവെന്ന് പരാതി; മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാനൊരുങ്ങി ഐക്യമലയാള പ്രസ്ഥാനം - ഏഷ്യാനെറ്റ്


പി.എസ്.സി: ഓൺലൈൻ പ്രക്ഷോഭത്തിന്​ തുടക്കമായി - മാധ്യമം


2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പരീക്ഷകളിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ളതോ നമ്മുടെ മാതൃഭാഷ ? - എൻ.പി. പ്രിയേഷ്


എഞ്ചിനീയറിങ്ങ് ദിനത്തിൽ എല്ലാ എഞ്ചിനീയറിങ്ങ് സുഹൃത്തുക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ. ഇന്ത്യൻ എഞ്ചിനീയറിങ്ങിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിശ്വേശരയ്യയുടെ ജന്മദിനമാണല്ലോ ഇന്ന്. കൃഷ്ണരാജസാഗർ അണക്കെട്ടിന്റെയും , അതുവഴി മൈസൂർ നഗരത്തിന്റെയും കാർഷിക -വ്യാവസായിക- സാമ്പത്തിക -വാണിജ്യ മേഖലയെ തന്റെ സാങ്കേതിക വൈദഗ്ധ്യം കൊണ്ട് അദ്ദേഹം ഉച്ചസ്ഥായിയിലെത്തിച്ചു. മൈസൂർ ദിവാനായ അദ്ദേഹം സർ പദവി സ്വീകരിച്ചിരുന്നുവെങ്കിലും, കോളോണിയൽ മേധാവിത്വത്തോടും വിവേചനത്തോടും നിരന്തരം ഏറ്റുമുട്ടിയ വ്യക്തികൂടിയായിരുന്നു. ഹൈദരാബാദിലും, ഗംഗാനദിയിലും, തിരുപ്പതിയിലും, പൂനെയിലും തന്റെ എഞ്ചിനീയറിങ്ങ് കൗശലം സാമൂഹ്യ നന്മയ്ക്ക് പ്രയോജനപ്പെടുത്തിയ വ്യക്തിയാണ് മോക്ഷഗുണ്ടം വിശ്വേശരയ്യ. അതുകൊണ്ടാണല്ലോ 1955 ൽ രാഷ്ട്രം അദ്ദേഹത്തിന്‌ ഭാരതരത്നം സമ്മാനിച്ചത്. BA ക്കു ശേഷമാണ് അദ്ദേഹം BE യ്ക്ക് ചേരുന്നത്. അദ്ദേഹത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യത്തെ സമൂഹത്തിന്റെ നവ ക്രമത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ ഇതും ഒരു പങ്ക് വഹിച്ചിരിക്കാം. ഏഷ്യയിലെ അക്കാലത്തെ ആദ്യത്തേതും, ഏറ്റവും വലുതുമായ ആസൂത്രിത അയൽപക്ക റെസിഡൻസി മേഖലയായ ബാംഗ്ലൂരിലെ ജയനഗർ വിശ്വേശരയ്യയുടെ സൃഷ്ടിയാണ്.

ഈ നവചിന്തക്കും, എൻജിനീയറിങ്ങ് രൂപകല്പനകൾക്കും ഒപ്പം അദ്ദേഹം മാതൃ ഭാഷയ്ക്കുവേണ്ടിയും നിലകൊണ്ട വ്യക്തിത്വമായിരുന്നു. കന്നട ഭാഷയുടെ പുരോഗതിയ്ക്കായി കന്നട പരിഷത്ത് അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. നിരന്തരമുള്ള സെമിനാറുകളും അവബോധന പ്രവർത്തനങ്ങളും വഴി മാതൃ ഭാഷയ്ക്കും, സാഹിത്യത്തിനും സമൂഹത്തിലും സംസ്കാരത്തിലുമുള്ള സ്വാധീനത്തെ പ്രതി , അതിന് വേണ്ടി നിലകൊള്ളാൻ അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. വിദേശ സർവകലാശാലകളിൽ വിവിധ കാലങ്ങളിൽ ജീവിച്ച് തിരിച്ചു വന്ന തത്വചിന്തകരും, ശാസ്ത്രജ്ഞരും, എഴുത്തുകാരും തിരിച്ച് ഇന്ത്യയിൽ വന്ന് തങ്ങളുടെ നാട്ടിലെ സർവകലാശാലകളിൽ ഇന്ത്യൻ മാതൃഭാഷകളിൽ അധ്യയനം നടത്തി. ബോസ്കണം എന്ന നാമത്തിലൂടെ പിൽക്കാലത്ത് ബഹുമാനിതനായ സത്യേന്ദ്രനാഥ ബോസ് കൽക്കത്തയിൽ തിരിച്ചെത്തി ബംഗാളി മാൽ ഭാഷയിൽ സർവകലാശാലാധ്യയനത്തിനു വേണ്ടി വാദിച്ച് ലേഖനങ്ങളെഴുതി. മലയാളിയായ ഇ.സി.ജി.സുദർശൻ ലോകമാകെ ആദരിയ്ക്കുന്ന ശാസ്ത്രജ്ഞനാണല്ലോ. മൂന്ന് തവണയാണ് അദ്ദേഹം നോബൽ സമ്മാനത്തിന് പരിഗണിയ്ക്കപ്പെട്ടത്. അദ്ദേഹം തന്റെ ആത്മകഥാംശമുള്ള കൃതികളിൽ മാതൃ ഭാഷാധ്യയനത്തിന്റെ പ്രസക്തിയും, വിഷയമെന്ന നിലയ്ക്കുള്ള മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്നുണ്ട്.

'ഏതൊരു വേദവുമേതൊരു ശാസ്ത്രവു–
മേതൊരു കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം' എന്ന് വള്ളത്തോൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

കേരളത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരാവാനുള്ള യോഗ്യതാ പരീക്ഷയിൽ പക്ഷേ, കേരള പി.എസ്.സി. മലയാളത്തെ ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കിയിരിക്കുന്നു. ലോക നിർമാണ പ്രക്രിയയിൽ ബൗദ്ധികവും - ഭൗതികവുമായ സൃഷ്ടി കർമ്മം നടത്തുന്ന പ്രിയപ്പെട്ടവരേ,ഇനിയും ഇന്ത്യയിൽ വിശ്വേരയ്യമാരുണ്ടാവാൻ നമ്മുടെ ബൗദ്ധികപ്രഭാവം നഷ്ടപ്പെടുത്താതിരിക്കാൻ ലോകത്തെ എല്ലാ വികസിത രാഷ്ട്രങ്ങളും സ്വീകരിയ്ക്കുന്ന നയം നാം തുടർന്നേ മതിയാവൂ. നമ്മുടെ വിജ്ഞാനം നമ്മുടെ മാതൃ ഭാഷയിലാവണം. മാത്രമല്ല, നമ്മുടെ വിജ്ഞാനത്തിന് നമ്മുടെ നാടുമായി ജൈവികവും സാംസ്കാരികവുമായുള്ള വേരുബന്ധം ഉണ്ടാവണം. സാർവലൗകീകതയിൽ പുലരുമ്പോഴും മുറ്റത്തെ പുളിമരച്ചോട്ടിലെ ആകാശവും മണ്ണും പ്രിയപ്പെട്ടതാക്കാൻ നമ്മുടെ വിശിഷ്ട ബുദ്ധി ശേഷികൾക്ക് കഴിയണമെങ്കിൽ അവരീ നാടിനെ അടുത്തറിയുന്ന വിദ്യാഭ്യാസം നേടണം. അതാണ് മലയാളം പഠിക്കുന്നതിലൂടെ ഒരു മലയാളി നേടുന്നത്. Tamarind എന്ന പദത്തിന് ഒരിക്കലും വായിൽ കപ്പലോട്ടമുണ്ടാക്കി നൊട്ടിനുണയുന്ന നമ്മുടെ പഴുത്ത വാളൻപുളിയാവാൻ കഴിയില്ല. അചേതനത്വത്തിന് സചേതന നൽകുന്നതെന്തോ അതാണ് നിങ്ങളുടെ സ്വന്തം ഭാഷ. കേവലം ആശയ വിനിമയോപാധിയാണ് മറ്റ് ഭാഷകൾ ; ഒരിക്കലും മാതൃഭാഷയ്ക്ക് അതിലൊതുങ്ങാനാവില്ലെന്നതിന് നിങ്ങളുടെ 'അമ്മേ' എന്ന വിളി തന്നെയാണ് സാക്ഷി. എന്നാൽ ഇതൊന്നും നമ്മുടെ കുട്ടികൾക്ക് നാളെ ലഭ്യമാവില്ല പോലും! കാരണം, അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഭാഷാശേഷി ഒരു യോഗ്യതയേയല്ല. പരീക്ഷകളിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ളതോ നമ്മുടെ മാതൃഭാഷ ?

 ഈ വിഷയത്തിൽ നിങ്ങളുടെ സഹകരണം ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുന്ന ഓൺലൈൻ നിവേദനത്തിൽ ഒപ്പുവച്ച് ഞങ്ങളോടൊപ്പം, ഈ എഞ്ചിനീയറിങ്ങ് ദിനത്തിൽ അണിചേരൂ..

#കേരളാപിഎസ്സിയുടെമാതൃഭാഷാവിവേചനം_അവസാനിപ്പിക്കുക
#പ്രൈമറിഅധ്യാപകപരീക്ഷയിൽമലയാളംഒരുവിഷയമായിഉൾപ്പെടുത്തുക.

ഒപ്പു ചേർക്കൂ, പ്രചരിപ്പിക്കൂ.

എൻ.പി. പ്രിയേഷ് .

മാതൃഭാഷയെ പി.എസ്.സി. പേടിക്കുന്നതെന്തിന് ? - മാതൃഭൂമി


മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി മാതൃഭാഷയ്ക്കൊപ്പം.


പ്രമുഖർ മാതൃഭാഷയ്ക്കൊപ്പം.


പ്രമുഖർ മാതൃഭാഷയ്ക്കൊപ്പം.
http://petition.malayalaaikyavedi.in
ഓൺലൈൻ പരാതി സമർപ്പണത്തിൽ പങ്കുചേരൂ

അഞ്ജന, ജേണലിസം വിദ്യാർത്ഥി മാതൃഭാഷയ്ക്കൊപ്പം.








ഓൺലൈൻ പരാതി സമർപ്പണത്തിൽ പങ്കുചേരൂ...

പി എസ് സി സമരം; ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ സംസാരിക്കുന്നു


മലയാളത്തെ പടിക്ക് പുറത്താക്കുന്ന പി എസ് സി - Top News Kerala വാർത്ത


തൃശൂർ ജില്ലാതല ഉദ്ഘാടനം വൈശാഖൻമാഷ് നിർവ്വഹിക്കുന്നു.


കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും മലയാളത്തിന്റെ പ്രിയ കഥാകൃത്തുമായ വൈശാഖൻമാഷ്, എൽ പി / യു പി അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക ഭീമഹർജി ഒപ്പുശേഖരണത്തെ സംബോധന ചെയ്ത് സംസാരിക്കുന്നു. ഒപ്പം തൃശൂർ ജില്ലാതല ഉദ്ഘാടനവും നിർവ്വഹിക്കുന്നു.





പി എസ് സി ഭീമഹർജി ഒപ്പുശേഖരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം പി രാമൻ നിർവ്വഹിക്കുന്നു


മലയാളം നമ്മുടെ മാതൃഭാഷയാണെന്ന് ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണ് - ഡോ.ജോർജ്ജ് ഓണക്കൂർ


പ്രൈമറി അധ്യാപകരെ തിരഞ്ഞെടുക്കുന്ന പി എസ് സി പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തണം - അടൂർ ഗോപാലകൃഷ്ണൻ


മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ദുഖകരമായ അവസ്ഥയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ നൽകിക്കൊണ്ടിരിക്കുന്നത്. നാട്ടുകാർക്ക് ജോലി നൽകാൻ വേണ്ടി തെരഞ്ഞെടുപ്പു നടത്തി ശുപാർശ ചെയ്യാൻവേണ്ടി സർക്കാർ നിയമിച്ചിരിക്കുന്ന ഒരു ഏജൻസിയാണ് പി.എസ്.സി. മലയാളത്തോട് വളരെ വിവേചനപരമായ മനസ്ഥിതിയാണ് കാലങ്ങളായി അവർ സൂക്ഷിക്കുന്നത് എന്നതിന് മുന്നനുഭവങ്ങൾ നിരവധിയാണ്. ഇത് മാറിയേ പറ്റൂ. നമ്മുടെ അറിവിൽപ്പെട്ടിടത്തോളം പി എസ് സി സർക്കാരിനു മുകളിലുള്ള സ്ഥാപനമല്ല. എന്നാൽ സർക്കാരിൻ്റെ ഏജൻസിയുടെ ഇക്കാര്യത്തിലുള്ള മനോഭാവം പരിതാപകരമാണ്. സർക്കാർ നിയമിച്ചിട്ടുള്ള പി എസ് സി അംഗങ്ങൾ മുഴുവൻപേരും ഭാഷാ വിരോധികളാണെന്ന് ഞാൻ കരുതുന്നില്ല. അതിനകത്ത് കുറച്ചുപേർ ഭാഷാഭിമുഖ്യമുള്ളവർ കാണും. അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് ഭാഷാ സ്നേഹമുണ്ടെങ്കിൽ, ഭാഷ ജീവിതത്തിൽ പ്രധാനമാണെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ ഈ പി എസ് സി യിൽ തുടരരുത് എന്നാണ്. മാതൃഭാഷ പ്രധാനമാണെന്ന്, പ്രൈമറി ക്ലാസ്സുകളിൽ മാതൃഭാഷതന്നെ പഠിക്കണമെന്ന് സ്വാതന്ത്ര്യത്തിനു മുൻപുതന്നേ ഗാന്ധിയടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്. ഇതെന്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഞങ്ങൾ പുതുതായി കണ്ടെത്തിയ കാര്യങ്ങളല്ല എന്നാണ് പറഞ്ഞുവരുന്നത്. ഗാന്ധി ഗുജറാത്തിയിൽ പഠിച്ചു വളർന്നു. മാതൃഭാഷയിലൂടെയാണ് ഇതര ഭാഷകളിലുള്ള ശേഷിയും വളരുന്നതെന്നതിന് അദ്ദേഹം ഒരുദാഹരണം കൂടിയാണ്. അതുകൊണ്ട് മാതൃഭാഷാ പഠനം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആ ഭാഷകൂടി പഠിപ്പിക്കാൻ നിയുക്തരാകുന്ന അധ്യാപകർക്ക് ഭാഷയിലെ അറിവുകൂടി പരിശോധിക്കേണ്ടതുണ്ട്. മലയാളം കാര്യമായി പരിഗണിക്കേണ്ട ഭാഷയല്ല എന്ന നില മാറണം. ഇംഗ്ലീഷ് സാംസ്കാരികമായ ഉയർച്ചയുടെ അടയാളമാണ് എന്ന തെറ്റിദ്ധാരണയാണ് പ്രബലം. കൊളോണിയൽ ഭരണം പോയിട്ട് മുക്കാൽ നൂറ്റാണ്ടായി. അതിനുശേഷവും അതിൻ്റെ ബാക്കി കിടക്കുന്നു, തുടരുന്നു. ഇത് കഷ്ടമാണ്. പി എസ് സി ചെയർമാനടക്കമുള്ളവരുടെ ജോലി ഈ പുതിയ ഭാഷാസംസ്ഥാനത്തിലെ ജോലിക്കാരെ തിരഞ്ഞെടുക്കുക എന്നതാണ്. പൊതുജനങ്ങളുടെ ഇടയിൽ, പൊതുജനങ്ങൾക്കുവേണ്ടി സേവനം നടത്തുന്ന ഏജൻസിയാണത്. സാധാരണ മനുഷ്യരെ ധിക്കരിച്ചുകൊണ്ട്, ഭാഷയെ ഒഴിവാക്കിക്കൊണ്ട് ഒരു പ്രസ്ഥാനം പ്രവർത്തിച്ചുകൂടാ. ഇത് കുറേ കാലമായി നടക്കുന്ന കാര്യമാണ്. കഴിഞ്ഞ സമരകാലത്തും നാമിത് കണ്ടതാണ്. മറ്റെന്തു കാര്യത്തിൻ്റെ തർക്കമുന്നയിച്ചും മലയാളത്തെ ഒഴിവാക്കുന്നത് മലയാളത്തോടുള്ള അവരുടെ പുച്ഛത്തെയാണ് കാണിക്കുന്നത്. ഇതുവരെയുള്ള അനുഭവംവെച്ച് പി.എസ്.സി യിൽ എനിക്ക് ശുഭപ്രതീക്ഷയൊന്നുമില്ല. ഇനി വരുന്ന പി.എസ്.സി കളിലെങ്കിലും ഭാഷാബോധമില്ലാത്ത ഒരാൾപോലും ഉണ്ടാവാൻ പാടില്ല എന്ന് നമ്മൾ നിർബന്ധം പിടിക്കും. ഭാവിയിലേക്കുള്ള തയ്യാറെടുപ്പാണത്. കുറച്ചുകാലം മുൻപു വരെ പ്രൈമറി അധ്യാപകരെ തിരഞ്ഞെടുക്കുന്ന പരീക്ഷകളിൽ നാൽപതു ശതമാനത്തിലധികം ചോദ്യങ്ങൾ ഭാഷയും അതുമായി ബന്ധപ്പെട്ടവയുമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പ്രൈമറി തലത്തിൽ അതുതന്നെ കുറവാണെന്നാണ് അഭിപ്രായം. ഭാഷയിലുള്ള പരിശോധനകൂടി നടത്തി മാത്രമേ കൊച്ചുകുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകരെ നിയമിക്കാവൂ. അനുഭവത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ പറയുന്നത്. നമ്മളെല്ലാവരും ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ ഭാഗമാണ്, ഈ സമരത്തിൻ്റെ ഭാഗമാണ്. ഭാഷ നമ്മുടെ ജീവനാണ്, നമ്മുടെ ജീവിതമാണ്.
(അടൂരിന്റെ പ്രസംഗത്തിൽനിന്ന്)

പി എസ് സി സമരം - വി. ബാബുരാജ്


സാമൂഹ്യ ജീവിതത്തെ സ്വതന്ത്രവും ചലനാത്മകവുമാക്കുന്നതിൽ മാതൃഭാഷാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം സമരോത്സുകമായ ദേശീയ പ്രസ്ഥാനത്തിന്റെ കാലം ഊട്ടിയുറപ്പിച്ചതാണ്. വ്യക്തിയുടെ ആന്തരിക ചോദനകളെ ഉണർത്തി ആത്മബലം നൽകാൻ മാതൃഭാഷയിലൂടെ കഴിയുമെന്ന് ഗാന്ധിജിയുൾപ്പെടെയുള്ള മഹാരഥന്മാർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ് ഇങ്ങ് കേരളത്തിലും സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് ഐക്യനിര കെട്ടിപ്പടുക്കാനും, സ്വാതന്ത്ര്യബോധത്തെ ഒരു ലഹരിയെന്ന നിലയിൽ പരിവർത്തിപ്പിച്ചെടുക്കാനും വള്ളത്തോൾ ഉൾപ്പെടെയുള്ള കവികൾക്കും മറ്റെല്ലാ എഴുത്തുകാർക്കും പ്രേരണയായത്.  സ്വാതന്ത്ര്യം ജീവിതമാണെന്ന് പറയുമ്പോഴും പ്രവർത്തിച്ചത് ഈ മാതൃഭാഷാവബോധം തന്നെ.
അടുത്ത തലമുറയിൽ എൻ.വി.കൃഷ്ണവാര്യരായിരുന്നു മുഖ്യമായും മാതൃഭാഷയുടെ ഈ ദീപശിഖ ഉയർത്തിപ്പിടിച്ചത്. അനേകം ഭാഷകൾ അനായാസം കൈകാര്യം ചെയ്ത എൻ.വി.ജൈവികമായ അനുഭവം എന്ന നിലയിലും വൈജ്ഞാനിക മേഖലയിലെ അനിവാര്യത എന്ന നിലയിലും മാതൃഭാഷയുടെ അവകാശത്തിനായി നിരന്തരം പോരാടി. എഴുത്തിലൂടെ സമൂഹത്തിന് ആത്മവീര്യം പകർന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജവും പാരമ്പര്യവുമുള്ള അദ്ദേഹത്തോടൊപ്പം കാലത്തെ ഉഴുതുമറിച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ എഴുത്തുകാരും അണിനിരന്നു. സാമൂഹ്യ അസമത്വങ്ങളെ ചോദ്യം ചെയ്യാനും, ദുരാചാരങ്ങളെ ഇല്ലാതാക്കാനുമുള്ള ആത്മവീര്യം മാതൃഭാഷയുടെ ഈ അടരുകളിൽ നിന്നുമാണ് അവർ സ്വരൂപിച്ചെടുത്തത്.
ഇപ്പോൾ ഈ പ്രക്ഷോഭത്തിൽ ഉൾച്ചേരുമ്പോൾ പാരമ്പര്യത്തിന്റെ ആ ധാര തന്നെയാണ് നമുക്ക് ഊർജ്ജം പകരുന്നത്.  മാതൃഭാഷ നമ്മുടെ ജീവിതം തന്നെയാണെന്ന് തിരിച്ചറിയുന്നത്. ക്ലാസ്സ് മുറികളിൽ നിന്ന് ഭാഷയും സാഹിത്യവും അകന്നു പോവുമ്പോൾ ആത്മാഭിമാനത്തോടെ അവർ ഉയർത്തിപ്പിടിച്ച കൊടിപ്പടമാണ് താഴ്ന്നു പോവുന്നതെന്ന് നാമറിയുന്നു. സൗന്ദര്യാത്മകമായ ഒരു ലോകത്തിന്റെ പുതുചരിത്രം രചിക്കേണ്ട തലമുറയെ പുറത്തിട്ടടക്കുമ്പോൾ ഇതേ വരെ നാം സ്വരൂപിച്ചെടുത്ത മുഴുവൻ സാമൂഹ്യ നന്മകളുമാണ് ഇല്ലാതാവുകയെന്നും ഭയത്തോടെ നമ്മൾ തിരിച്ചറിയുന്നു. ഈ ഇരുട്ടിലേക്ക് തെന്നി വീഴാതെ വ്യക്തിക്കും സമൂഹത്തിനും വെളിച്ചത്തിന്റെ വഴി കാണിച്ചു കൊടുക്കുക എന്ന ദൗത്യം ഇപ്പോൾ ഐക്യമലയാള പ്രസ്ഥാനം ഏറ്റെടുക്കുമ്പോൾ തീർച്ചയായും അത് മനുഷ്യാവകാശത്തിനായുള്ള സ്വാതന്ത്ര്യ സമര പ്രക്ഷോഭമെന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തും. അണഞ്ഞു പോവാത്ത നന്മയുടെ പതാക വാഹകർക്ക് അത് എക്കാലവും ഊർജ്ജം പകരും. ആയതിനാൽ 'സ്നേഹ സുന്ദര പാതയിലൂടെ  വേഗമാവട്ടെ, വേഗമാവട്ടെ!

  വി.  ബാബുരാജ്


മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടുള്ള ഭീമഹർജിയിൽ ഒപ്പുവെക്കൂ
നിങ്ങളും പങ്കാളിയാവൂ

പി എസ് സി സമരം - എൻ എസ് മാധവൻ

http://petition.malayalaaikyavedi.in/ ഈ ലിങ്ക് സന്ദർശിച്ച് ഹർജിയുടെ ഭാഗമാകൂ



തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്കാര ജേതാവുകൂടിയായ ശ്രീ.പി. ഹരീന്ദ്രനാഥ് സംസാരിക്കുന്നു...

തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്കാര ജേതാവുകൂടിയായ ശ്രീ.പി. ഹരീന്ദ്രനാഥ് സംസാരിക്കുന്നു... http://petition.malayalaaikyavedi.in/

പി എസ് സി സമരം - സുബൈർ അരിക്കുളം


പ്രിയ സുഹൃത്തുക്കളേ,
അഭ്യർത്ഥന
കേരളത്തിലെ പ്രൈമറി സ്കൂളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ നിന്നും മാതൃഭാഷ ഇത്തവണയും  പുറത്താവുകയാണ്. ഭാഷാ പരിജ്ഞാനം അളക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്താതെയാണ് പി. എസ്.സി ഇത്തവണയും പരീക്ഷ നടത്തുന്നത്. കേരളത്തിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളെ പഠിപ്പിക്കേണ്ടവരെയാണ് ഇങ്ങനെ തിരഞ്ഞെടുക്കുന്നത് എന്നോർക്കണം. ആ പ്രായത്തിൽ കുട്ടികൾക്ക്  നന്നായി പറഞ്ഞു കൊടുത്ത് ഉറപ്പിക്കേണ്ടത് ഭാഷയും അടിസ്ഥാന ഗണിതവുമാണ്. നമ്മുടെ പാഠ്യപദ്ധതിയും അതിനനുസരിച്ചുള്ളത് തന്നെ. പക്ഷേ അധ്യാപകരെ തെരഞ്ഞെടുക്കുമ്പോൾ മാതൃഭാഷ നന്നായറിയാമോ എന്ന് നോക്കുന്ന ഒറ്റ ചോദ്യം പോലുമുണ്ടാവില്ല. ഇത് മാറണം.
അതിനായി താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങളോരോരുത്തരും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കണം എന്നപേക്ഷിക്കുന്നു.
സുബൈർ അരിക്കുളം
ചെയർമാൻ
ഐക്യ മലയാള പ്രസ്ഥാനം

ഒപ്പുശേഖരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം


ഒപ്പുശേഖരണം പാലക്കാട് ജില്ലാതല ഉദ്ഘാടനം ഇന്ന് (14/09/2020) രാവിലെ
പി രാമൻ നിർവ്വഹിക്കുന്നു.


മുഖ്യമന്ത്രിയ്ക്കുള്ള ഭീമഹർജി അടൂർ ആദ്യ ഒപ്പു രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്യുന്നു.


മുഖ്യമന്ത്രിയ്ക്കുള്ള ഭീമഹർജി അടൂർ ആദ്യ ഒപ്പു രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്യുന്നു. 

http://petition.malayalaaikyavedi.in/ ഈ ലിങ്ക് സന്ദർശിച്ച് ഹർജിയുടെ ഭാഗമാകൂ




മുഖ്യമന്ത്രിയ്ക്കുള്ള ഹർജി ആദ്യ ഒപ്പു രേഖപ്പെടുത്തി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


എൽ പി / യു പി അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക. മുഖ്യമന്ത്രിയ്ക്കുള്ള ഹർജി ആദ്യ ഒപ്പു രേഖപ്പെടുത്തി അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കൂ....


ഈ ലിങ്കിലൂടെ ഹർജിയുടെ ഭാഗമാകൂ...

മുഖ്യമന്ത്രിക്കുള്ള ഭീമഹർജിയുടെ ഭാഗമാകാൻ മേൽ ലിങ്ക് സന്ദർശിക്കൂ..


എൽ പി / യു പി അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക. മുഖ്യമന്ത്രിക്കുള്ള ഭീമഹർജിയുടെ ഭാഗമാകാൻ മേൽ ലിങ്ക് സന്ദർശിച്ച് പേരും ഇ-വിലാസവും രേഖപ്പെടുത്തൂ.... ലിങ്ക്

വിശദാംശങ്ങൾ ഈ ലിങ്കിലുണ്ട്. ഒപ്പം  ഇതോടൊപ്പമുള്ള സംഭാഷണവും കേൾക്കൂ.

കേരള സർക്കാരിൻ്റെ മാതൃഭാഷാ നയം പി.എസ്. സി അംഗീകരിക്കുക

കേരളാ പി.എസ്. സി കാലങ്ങളായി തുടരുന്ന മാതൃഭാഷാവിവേചനം അവസാനിപ്പിക്കുക.

പി എസ് സി സമരം - എം ആർ മഹേഷ്


"ചരിത്രവും പൗരധർമവുംകൊണ്ട് സൗന്ദര്യാത്മകതയെ പകരം വെക്കാമോ? സൗന്ദര്യാത്മകതയെ ചരിത്രശാസ്ത്രം കൊണ്ട് പകരം വെക്കാൻ കഴിയില്ല. ചരിത്രത്തെ ചരിത്രപരിണാമത്തെ അനുഭൂതിയാക്കുന്ന പ്രക്രിയ നടന്നില്ലെങ്കിൽ ചരിത്രം യാന്ത്രിക ഭൗതിക ശാസ്ത്രങ്ങൾ പോലെ വസ്തുനിഷ്ഠം മാത്രമായിത്തീരും.....
കാൾ മാർക്സാകട്ടെ സാഹിത്യത്തിൻ്റെ മണ്ഡലത്തെ വില കുറച്ചുകണ്ട സമകാലിക പണ്ഡിതരുടെ ആത്മഗൗരവ സിദ്ധാന്തങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. ഫ്രഞ്ച് എഴുത്തുകാരിയുടെ 'പാരീസിലെ രഹസ്യങ്ങൾ' എന്ന പ്രേമനോവലിനെ അതിൻ്റെ വിഷയത്തിൻ്റെ പേരിൽ പരിഹസിച്ച ബോവറെ വിശുദ്ധകുടുംബത്തിൽ മാർക്സ് വിമർശിക്കുകയും വികാരജീവിതത്തെ മനുഷ്യാവസ്ഥയുടെ അടിസ്ഥാനമായി ഉയർത്തിപ്പിടിക്കുകയും ചെയ്തു.ഈഗോവിനെ മാത്രം കേന്ദ്രീകരിക്കുന്ന ആത്മതത്വത്തിൻ്റെ ഉപകരണയുക്തിയെ സൈദ്ധാന്തികമായിത്തന്നെ വിമർശിക്കുന്നതിൻ്റെ ഭാഗമായിരുന്നു മാർക്സിൻ്റെ ഈ ഇടപെടൽ" (പി പവിത്രൻ; മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം).
കുഞ്ഞുകുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകരെ തിരഞ്ഞെടുക്കുന്ന ഒരു പരീക്ഷയുടെ സിലബസിൽ മാതൃഭാഷ എന്ന വിഷയംമാത്രം കുറച്ചു കാലങ്ങളായി ഒഴിവായി പോകുന്നത് ഈ യുക്തി അതിൻ്റെ വേരോളമെത്തിയിരിക്കുന്നു എന്നാണ് കാണിക്കുന്നത്. അവബോധപരമായ വിദ്യാഭ്യാസത്തെ, അതിൻ്റെ ഭാഷാചായ്വിനെയാണ് കേരള പി എസ് സി കാലങ്ങളായി അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് എൽപി / യുപി അധ്യാപക പരീക്ഷയിൽ വരുന്ന വിഷയങ്ങൾ? വിദ്യാഭ്യാസ മനശാസ്ത്രം, ബോധനശാസ്ത്രം, സാമാന്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ലഘുഗണിതം, ഇംഗ്ലീഷ് എന്നിവയാണ് സിലബസിലെ വിഷയങ്ങൾ. ഇതിനുള്ള അടിസ്ഥാന യോഗ്യതാ കോഴ്സിലെ സിലബസാണ് പി എസ് സി ഉപയോഗിച്ചതെന്ന് ആദ്യഘട്ടങ്ങളിൽ പത്രങ്ങളിൽ കാണാനിടയായി. അടിസ്ഥാന യോഗ്യത ഡി.എൽ.എഡ് ആണ്. അതിൽ മലയാളം ഏറ്റവും പ്രാധാന്യത്തോടെ, വിശദമായി പഠിക്കുന്നുണ്ട്. ഡിഎൽഎഡ്  സിലബസിൽ നിന്ന് കേരള പി എസ് സി അധ്യാപകപരീക്ഷാ സിലബസിലെത്തുമ്പോൾ മലയാളംമാത്രം ഇല്ലാതാകുന്നു, വെട്ടിമാറ്റപ്പെടുന്നു. കഴിഞ്ഞ പരീക്ഷയിലും മലയാളം ഇല്ലായിരുന്നുവെന്നും സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല എന്നും പറയുന്നു. ശരി, അങ്ങനെയെങ്കിൽ അത് തിരുത്തപ്പെടണം. 2017 ലെ ഭാഷാ നിയമത്തിനുശേഷം നിയമപരമായിത്തന്നെ മാറിയ ഒരു സാഹചര്യത്തിൽ നിശ്ചയമായും അത് തിരുത്തപ്പെടണം. സംസ്ഥാന സർക്കാരിൻ്റെ ഭാഷാനയമാണ് കേരളത്തിലെ പി എസ് സി നടപ്പിലാക്കേണ്ടത്.
ഇനി കുറച്ചു മലയാളം ചോദ്യങ്ങൾമാത്രം ചോദിക്കുന്നതുകൊണ്ട് ഇതു സാധ്യമാവുമോ എന്ന മുട്ടുയുക്തികൾ ചോദിക്കാം. മറ്റെല്ലാ വിഷയങ്ങളും അതായിത്തന്നെ നിൽക്കുമ്പോൾ മലയാളത്തെ ഒഴിവാക്കുന്നതിനുള്ള സാധൂകരണ യുക്തിയാണ് ഇതുന്നയിക്കുമ്പോൾ തെളിഞ്ഞു വരുന്നത്. തീർച്ചയായും സാമ്പ്രദായിക ചോദ്യങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന ഗൗരവമായ ആലോചനകൾ വരട്ടെ. എന്നാലത് മലയാളം മാത്രം ഒഴിവായി നിൽക്കുന്നതിൻ്റെ സാധൂകരണച്ചെലവിലാകേണ്ടതില്ല.
ഇങ്ങനെ ഈ പരീക്ഷയിൽനിന്ന് മലയാളംമാത്രം ഒഴിവാകുകയെന്നത് ഭാഷാപരമായ ഉപകരണവാദമാണ്. ഭാഷ മറ്റു വിഷയങ്ങൾക്ക് നിൽക്കാനുള്ള വസ്തു/സങ്കേതം മാത്രമാണ് എന്ന പുത്തൻ മുതലാളിത്തത്തിൻ്റെ കമ്പോളയുക്തിയാണ് ഇവിടെ തെളിഞ്ഞു നിൽക്കുന്നത്, പാരമ്പര്യത്തിലും ഇതിന് വേരുകളുണ്ട്. 'ഔട്ട്കം ബേസ്ഡ്' വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും അടിത്തട്ടിലുള്ള പ്രയോഗമായും ഇതിനെ കാണാം. സൗന്ദര്യാത്മക വിദ്യാഭ്യാസത്തിനും ആത്മനിഷ്ഠതയ്ക്കും ചരമക്കുറിപ്പെഴുതുമ്പോൾ ആൾദൈവങ്ങളായിരിക്കും അനുഭൂതിമണ്ഡലങ്ങളെ പൂരിപ്പിക്കുക. ഏറ്റവും പുതുക്കപ്പെട്ട സാങ്കേതികവിദ്യയും കാലഹരണപ്പെട്ട ലോകബോധവുമാണ് ഫാസിസത്തിൻ്റെയും പുതിയ മുതലാളിത്തത്തിൻ്റെയും വഴി. അതിനാൽ ഒരു പി എസ് സി പരീക്ഷയിൽ മലയാളം വേണം എന്ന വാദമുയർത്തുകയെന്നത് അത്ര ചെറിയ കാര്യമല്ലെന്നർത്ഥം. മൂർത്ത പ്രശ്നങ്ങളോട് പ്രതികരിക്കാതെ ഒരാശയവും മണ്ണിലിറങ്ങാൻ പോവുന്നില്ല. അതിനാൽ ഇവിടെ നടക്കുന്ന ഒപ്പുശേഖരണം ആഗോളമാനങ്ങളുള്ള ഒരു കോവിഡ്കാല സമരം കൂടിയാണ്. ഇനി വരാനിരിക്കുന്ന എൽ.ഡി.സിയടക്കമുള്ള പത്താം ക്ലാസ്സ് യോഗ്യതയായ പരീക്ഷയുടെ ഒന്നാംഘട്ട സിലബസ്സ് ഈ ആശങ്കയെ ബലപ്പെടുത്തുന്നതാണ് എന്ന ആശങ്കകൂടി പങ്കുവയ്ക്കട്ടെ. ഭാഷാവേരുകളിൽനിന്ന് പതിയെപ്പതിയെ നാം ബലപ്പെടട്ടെ.... പുൽനാമ്പുകളുടെ വേരുപടർച്ച, മഹാവൃക്ഷങ്ങളെക്കാൾ കൊടുങ്കാറ്റുകളെ അതിജീവിക്കാൻ ശേഷിയുളളതാണ്. ആ ശേഷിയാണ് നിരന്തരം പുതുക്കപ്പെടുന്ന മാതൃഭാഷാ ജനാധിപത്യത്തിനുള്ളത്.
(എം ആർ മഹേഷ് )

കേരള പി എസ് സിയുടെ മാതൃഭാഷാവഗണനയുടെ തലങ്ങൾ - പി പ്രേമചന്ദ്രൻ (യൂറ്റൂബ്)


കേരളാ പി.എസ്. സി കാലങ്ങളായി തുടരുന്ന മാതൃഭാഷാവിവേചനം അവസാനിപ്പിക്കുക. ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കുമല്ലോ? - ഷിജു ആർ


ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകും - മാതൃഭൂമി


മാതൃഭാഷയോട് അയിത്തം, അധ്യാപക തെരഞ്ഞെടുപ്പില്‍ മലയാളം വീണ്ടും പുറത്ത് - വാർത്ത


മുഖ്യമന്ത്രിക്ക് ഓൺലൈനിൽ ഭീമഹർജി സമർപ്പിക്കുന്നു - സമര പ്രഖ്യാപനം


മറ്റൊരു സമരഘട്ടത്തിലേക്ക് ഐക്യമലയാള പ്രസ്ഥാനം കാലെടുത്തു വെക്കുകയാണ്. മാതൃഭാഷയ്ക്കു വേണ്ടി നടത്തപ്പെടുന്ന സൂക്ഷ്മവും ആഴത്തിലുള്ളതുമായ ഒരു സമരം.
ഭാഷയുടെ മാധുര്യവും ശക്തിയും സൗന്ദര്യവും നമ്മുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ കരുപ്പിടിപ്പിക്കുന്നവരാണ് പ്രൈമറി ക്ലാസുകളിലെ അധ്യാപകർ. നമ്മുടെ ഭാഷാസാഹിത്യചരിത്രത്തിലെ മനോഹരമായ കുഞ്ഞുകവിതകളും കഥകളും പുരാവൃത്തങ്ങളും നാടോടിപാട്ടുകളും നിറഞ്ഞു നിൽക്കുന്നവയാണ് പ്രൈമറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ. കുഞ്ഞുങ്ങൾ അറിയുകപോലും ചെയ്യാതെ ഭാഷാ നിയമങ്ങൾ അവരിൽ പാകി മുളപ്പിക്കുന്നത് പ്രൈമറി ക്ലാസുകളിലെ അധ്യാപകരാണ്. അവരില്‍ സർഗ്ഗാത്മകതയുടെ വിത്തിട്ട് വെള്ളമൊഴിച്ച് വളമിട്ട് കാത്തിരിക്കുന്നവരാണ് അവര്‍. അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും വാക്യങ്ങളിലേക്കും അവരെ അവര്‍ സ്വാഭാവികമായി കൈപിടിച്ച് നടത്തും. കടംകഥകളുടെ വിസ്മയക്കെട്ടുകള്‍ അഴിക്കുകയും  പഴഞ്ചൊല്ലുകളുടെ കാവ്യാത്മകതയിലേക്ക് നയിക്കുകയും ചെയ്യും അവര്‍. ഭാഷാസ്നേഹത്തിന്റെ വേരുകള്‍ കുഞ്ഞുങ്ങളില്‍ കിളിര്‍ക്കുന്നത് അവിടെനിന്നാണ്. അതിനായി നിയമിക്കുന്ന അധ്യാപകരുടെ മറ്റെന്ത് ശേഷി അളക്കപ്പെട്ടില്ലെങ്കിലും അവരുടെ ഭാഷാപരമായ അറിവ് അളക്കപ്പെടുക തന്നെ വേണം. ആര്‍ക്കുമതില്‍ സംശയമുണ്ടാവില്ല. എന്നാല്‍ അത് വേണ്ടതില്ല എന്നാണ് ഈ നാട്ടിലെ പി എസ് സി കാലങ്ങളായി എടുത്ത തീരുമാനം. നേരത്തെ ഏറ്റവും പ്രാധാന്യത്തോടെ അദ്ധ്യാപക പരീക്ഷയുടെ സിലബസിൽ ഇതുണ്ടായിരുന്നു എന്നതാണ് അത്ഭുതകരം. എന്നാല്‍ വഴിയില്‍ പതിയിരുന്ന ആരോ ആ വേരുകള്‍ അറുത്തുമാറ്റി. സുപ്രധാനമായ ആ ചക്രം ഇല്ലാതെയാണ് കുറേക്കാലം ഈ പരീക്ഷാ വണ്ടി ഓടിയത് പോലും.
മാതൃഭാഷ ആരാലും ശ്രദ്ധിക്കപ്പെടാതെ അധ്യാപക പരീക്ഷയുടെ സിലബസിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സുകളിൽ നിന്നും വേരോടെ പിഴുതെടുക്കാൻ ഉള്ള ശ്രമമാണ് ഇത് എന്ന് തിരിച്ചറിയാന്‍ നമ്മള്‍ ശരിക്കും വൈകിപ്പോയി. ഇപ്പോള്‍ ഇത് നമ്മെ പൊള്ളിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുകയാണ്. ഇനിയും നിങ്ങൾക്കിത് കാണാതിരിക്കാൻ വയ്യ! ഒറ്റ ചോദ്യമേ ഉള്ളൂ, ശാസ്ത്രവും ഗണിതവും സാമൂഹികശാസ്ത്രവും ഇംഗ്ലീഷും മാത്രം മതിയോ നമ്മുടെ കുഞ്ഞുങ്ങൾക്ക്.. അവരുടെ ഭാവനയും സര്‍ഗ്ഗാത്മകതും ഭാഷാശേഷികളും ഒന്നും നമുക്ക് ആവശ്യമില്ലേ? ഭാഷയിലൂടെയല്ലാതെ എതുവഴിക്കാണ് ഇതെല്ലാം അവരില്‍ നിങ്ങള്‍ കോരിനിറയ്ക്കുക.
നമ്മുടെ പൊതുവിദ്യാലയത്തിൽ മലയാളം പഠിപ്പിക്കാൻ നിയമിക്കപ്പെടുന്ന അധ്യാപകരോട് മലയാളത്തിലെ ഒരു വാക്യമെങ്കിലും ശ്രദ്ധിക്കാൻ പറയേണ്ടതല്ലേ? നമ്മുടെ സാഹിത്യചരിത്രത്തിലെ അമൂല്യങ്ങളായ സമ്പത്തുകൾ കുറച്ചെങ്കിലും വായിക്കാന്‍ ആവശ്യപ്പെടെണ്ടതല്ലേ? അങ്ങനെ പറയണമെങ്കിൽ മലയാളം ഒരു വിഷയമായി പ്രൈമറി അധ്യാപക നിയമന പരീക്ഷയിൽ ഉൾപ്പെടുത്തുക തന്നെ വേണം! നമ്മൾ പോലും അറിയാതെ ഭാഷയുടെ ഞരമ്പുകളിലാണ് ആഴത്തിൽ മുറിവേൽപ്പിക്കുന്നത്. മാതൃഭാഷ മരിക്കുന്നെങ്കിൽ അത് നമ്മുടെ പൊതുവിദ്യാലയത്തിനകത്ത്, ഈ കാരണത്താൽ, ഈ മുറിവിൽ നിന്ന് ചോരവാർന്ന് മാത്രമായിരിക്കും. ആ മരണത്തിന് പെട്ടെന്ന് സാക്ഷ്യം വഹിക്കാതിരിക്കാനെങ്കിലും, ഈ സമരത്തിന് ഒപ്പം ചേരണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
(പി പ്രേമചന്ദ്രൻ)

മുഖ്യമന്ത്രിക്ക് ഓൺലൈനിൽ ഭീമഹർജി സമർപ്പിക്കുന്നു.


എൽ പി / യു പി അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തുക.
കേരള സർക്കാരിന്റെ മാതൃഭാഷാ നയം പി.എസ്. സി അംഗീകരിക്കുക
കേരളാ പി.എസ്. സി കാലങ്ങളായി തുടരുന്ന മാതൃഭാഷാവിവേചനം അവസാനിപ്പിക്കുക.


യുവകലാസാഹിതി കാസർഗോഡ് ജില്ല മാതൃഭാഷാഹത്യയുടെ രാഷ്ട്രീയം - പി. പ്രേമചന്ദ്രൻ

PSC accused of neglecting Malayalam in its exams.


എൽ.പി./ യു.പി. അധ്യാപക തസ്തിക: പി.എസ്.സി പരീക്ഷയുടെ സിലബസിൽ മലയാളം ഉൾപ്പെടുത്തണം. -കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.


കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.പി / യു.പി. അധ്യാപക തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ സിലബസിൽ മലയാള ഭാഷ കൂടി ഉൾപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിലെ പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നടത്തുന്ന പരീക്ഷയുടെ സിലബസ്സില്‍‍ വിദ്യാഭ്യാസ മന:ശാസ്ത്രവും ബോധന ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും പൊതു വിജ്ഞാനവും, സാമാന്യ ശാസ്ത്രവും, ലഘു ഗണിതവും പൊതുവായും യു.പി.എസ്.എ തസ്തികയിലേക്ക് ഇംഗ്ലീഷ് പ്രത്യേകമായും നിർദ്ദേശിച്ചിരിക്കുന്നു. എന്നാല്‍ മാതൃഭാഷയെ പൂർണ്ണമായും അവഗണിച്ചത് നിർഭാഗ്യകരവും സാംസ്കാരിക കേരളത്തിന് നാണക്കേടുമാണ്.
ഇത് പി.എസ്.സി ഇപ്പോഴെടുത്ത തീരുമാനമല്ലെന്നും നിലവിലുള്ള സ്ഥിതി തുടരുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പി.എസ്.സി ചെയർമാൻ പ്രതികരിച്ചതായി അറിയുന്നു. അത് ശരിയാണു താനും. കാൽനൂറ്റാണ്ട് കാലമായി ഇതേ സിലബസ്സ് തന്നെയാണ് പി.എസ്.സി പിന്തുടരുന്നത്. കാലങ്ങളായി തുടരുന്ന ഈ തെറ്റ് അടിയന്തിരമായി തിരുത്തേണ്ടതുണ്ട്.
ബിരുദതലം വരെ യോഗ്യത നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യങ്ങൾ നൽകുമെന്നും പത്ത് ശതമാനം ചോദ്യങ്ങൾ മലയാളത്തിൽ നിന്ന് ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം പി.എസ്.സി നടപ്പിലാക്കിയില്ല എന്നത് പ്രതിഷേധാർഹമാണ്.
ഈ സാഹചര്യത്തിൽ എൽ.പി., യു.പി. അധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള സിലബസ്സ് പുനഃപ്പരിശോധിച്ച് മലയാള ഭാഷ കൂടി ഉൾപ്പെടുത്താൻ തയ്യാറാവണമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനോടും അതിന് വേണ്ട നിർദ്ദേശങ്ങൾ പി.എസ്.സിക്ക് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഏ. പി. മുരളീധരന്‍
സംസ്ഥാന പ്രസിഡന്റ്
രാധൻ കെ
ജനറൽ സെക്രട്ടറി

മാതൃഭാഷാഹത്യയുടെ പി എസ് സി വഴികള്‍ - പി പ്രേമചന്ദ്രന്‍


കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ എൽ പി / യുപി ക്ലാസുകളിൽ പഠിപ്പിക്കാനുള്ള അധ്യാപകരെ തെരഞ്ഞെടുക്കാന്‍ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെ സിലബസ്സില്‍ നിന്ന് മാതൃഭാഷയെ ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാതൃഭാഷയുടെ ഔദ്യോഗികവും അക്കാദമികവുമായ നിലനിൽപ്പിനുതന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാവും ഈ തീരുമാനം. എത്രമാത്രം ആലോചിച്ച്, ഏതൊക്കെ തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടാണ് ഈ തീരുമാനം പി എസ് സി എടുത്തത് എന്ന് അറിയാന്‍ മലയാളം മാതൃഭാഷയായ ഒരു ജനത എന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. നമ്മുടെ അക്കാദമിക ഔദ്യോഗിക മേഖലകളിൽനിന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡം വെക്കാനുള്ള ഈ മുഷ്ക്ക് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി ഭാഗമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട് എന്നര്‍ത്ഥം.
നമ്മുടെ പ്രൈമറി ക്ലാസുകളിലെ പഠനം കരിക്കുലം എന്നത് സംബന്ധിച്ച പ്രാഥമിക ധാരണയെങ്കിലും ഉള്ളവരാണോ ഈ സിലബസ് തയ്യാറാക്കിയത് എന്നതാണ് അത്ഭുതകരം. ഇത്രമാത്രം ഉദാസീനവും അലംഭാവപൂര്‍ണ്ണവും ആയാണോ നാളെയുടെ ലോകത്തെ പടുത്തുയര്‍ത്തേണ്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാനുള്ള ഒരു പ്രക്രിയയില്‍ പി എസ് സി പോലുള്ള ഒരു സ്ഥാപനം ഇടപെടുന്നത് എന്നത് സത്യത്തില്‍ പേടിപ്പിക്കുന്നതാണ്.

പി.എസ്.സി. സമരത്തിന്റെ ഭാവി | ഡോ.പി. പവിത്രൻ | മലയാള ഐക്യവേദി മലപ്പുറം


2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

സാമൂഹ്യ പ്രവർത്തന ശബ്ദാവലി - ചർച്ച 01


absolute poverty = പരമദാരിദ്ര്യം, പൂർണ്ണദാരിദ്ര്യം (ഒരു വ്യക്തിയ്ക്ക് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാനോ, അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത തരത്തിൽ ഒരു വരുമാനവും ഇല്ലാത്ത അവസ്ഥ)
abuse = ദുരുപയോഗം (ആവശ്വത്തിന് വേണ്ടിയല്ലാത്ത, ഹാനികരമോ ഹീനമോ ആയ ഉപയോഗം)
Accountability = ഉത്തരവാദിത്തം, ചുമതല, കടമ (നൈതികമോ ധാർമ്മികമോ ആയി ഒരാൾ പുലർത്തേണ്ട ചുമതല)
Action Research - പ്രവർത്തനോന്മുഖ ഗവേഷണം ( മാറ്റത്തിന് വേണ്ടി, പ്രവൃത്തിയെ അടിസ്ഥാനമാക്കിയുള്ള  ഗവേഷണത്തിൻ്റെയും  ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തിയുടെയും  തുടർച്ചയായ ഗവേഷണ ശൃംഖല)
Addiction = അടിപ്പെടൽ (ഒരാളുടെ  ശാരീരിക -മാനസികാരോഗ്യത്തെ യോ  സാമൂഹ്യ ജീവിതത്തെയോ പ്രതികൂലമായോ ഹാനികരമായോ  ബാധിക്കുന്ന തരത്തിൽ എന്തിനോടെങ്കിലുമുള്ള അദമ്യമായ പ്രതിപത്തിയും  കീഴ്പ്പെടലും)
Activism - ആക്ടിവിസം, സജീവമായി മുൻകൈ എടുക്കുന്ന നയം (സാമാന്യവത്ക്കരിക്കപ്പെട്ടതോ സ്ഥാപനവൽക്കരിക്കപ്പെട്ടതോ ആയ ഏതെങ്കിലും  വ്യവസ്ഥയിൽ നിന്ന് വ്യതിരിക്തമായി കൂട്ടായ, സജീവ പ്രവർത്തനത്തിലൂടെ മാറ്റം ഉണ്ടാക്കണമെന്ന ധാരണയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം)

കോടതി മലയാളം - നിയമ ശബ്ദാവലി ചർച്ച 10


At Par = മുഖവിലയ്ക്ക് ( Act 2/1882), സമാനത ( Act 35 / 2009 )
At peace with = സമാധാനത്തിലുള്ള (S.125 IPC)
Atrocities = നിഷ്ഠുര അതിക്രമങ്ങൾ (Act .33 / 1989 )
At Sight= കാഴ്ച്ചയിൽ (Act 36/1963)
Attach = ജപ്തി ചെയ്യുക, കൂട്ടിച്ചേർക്കുക (Sch. vii, List ii - item 22)
Attached = ബന്ധപ്പെട്ട (Art.146 (1) )
Attain majority = പ്രായപൂർത്തി ആവുക
Attempted Sale =  വിൽപനക്കുള്ള ശ്രമം
Attend and Produce document = സ്വയം ഹാജരാവുകയും രേഖകൾ ഹാജരാക്കുകയും ചെയ്യുക
Authenticate= പ്രമാണീകരിക്കുക, അധികാരപ്പെടുത്തുക, സാധുവാക്കുക
Auctioneer = ലേലം വിളിക്കുന്ന ആൾ
Authentic Copies = ആധികാരിക പകർപ്പുകൾ
Author = രചയിതാവ്, സൃഷ്ടികർത്താവ്, ലേഖിക /ലേഖകൻ
Authorise = അധികാരപ്പെടുത്തുക
Authorised by law = നിയമത്താൽ അധികാരപ്പെടുത്തിയ