2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ലോകമാതൃഭാഷാദിനമാചരിക്കുന്പോൾ - ഗീത

ലോകം മുഴുവൻ മാതൃഭാഷയ്‌ക്കായി സമർപ്പിച്ച ദിവസമാണ്‌ ഫെബ്രുവരി 21. ലോകത്തിനാകെ ഒരേയൊരു മാതൃഭാഷ എന്നതല്ല സങ്കല്‌പം. ഓരോ ജനതയ്‌ക്കും അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിനുള്ള മനുഷ്യാവകാശ പ്രഖ്യാപനമാണത്‌.
ബാബേൽ ഗോപുരം തകർക്കപ്പെട്ടതിന്റെ മാനുഷികമായ യുക്‌തിയും വ്യാഖ്യാനവുമാണത്‌. ലോക മാതൃഭാഷാദിനത്തിന്റെ പ്രാധാന്യം ചരിത്രപരമായി രൂപപ്പെട്ടതെങ്ങനെയെന്ന അനേ്വഷണം ഇവിടെ സംഗതമാണ്‌. പാകിസ്‌താൻ രൂപീകൃതമായപ്പോൾത്തന്നെ ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. തുടർന്ന്‌ പാകിസ്‌താനിലെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗീകരിച്ച ഭാഷകളുടെ കൂട്ടത്തിൽനിന്ന്‌ ബംഗാളിയെ നീക്കം ചെയ്‌തു. പാകിസ്‌താൻ സർക്കാറിന്റെ ഇത്തരത്തിലുള്ള ഭാഷാനയങ്ങൾക്കെതിരേ കലാപമാരംഭിച്ചത്‌ കിഴക്കൻ പാക്കിസ്‌ഥാനിലെ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികളായിരുന്നു. 1948 മാർച്ച്‌ മുതൽതന്നെ അവർ സമരമാരംഭിച്ചിരുന്നു. തങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്‌യുന്ന ബംഗാളിയെ പാകിസ്‌താനിലെ ഔദ്യോഗിക ഭാഷയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
രാഷ്‌ട്ര രൂപീകരണത്തിൽ സ്വന്തം പ്രസക്‌തി തിരിച്ചറിഞ്ഞ വിദ്യാർഥി പ്രസ്‌ഥാനമെന്ന നിലയിൽ ഈ ഭാഷാവാദക്കാർ ചരിത്രത്തിൽ സ്വയം സ്‌ഥാനം പിടിച്ചവരാണ്‌. പാകിസ്‌താനിലെ സർക്കാർ ഇതംഗീകരിച്ചില്ല. എന്നു മാത്രമല്ല ബംഗാളി ഭാഷ സജീവമായ കിഴക്കൻ പാകിസ്‌താനിൽ ഉർദു മാത്രം മതിയെന്ന തീരുമാനം അവർ ആവർത്തിച്ചു. സ്വന്തമായ ലിപി പാരന്പര്യമുള്ള ബംഗാളി ഭാഷയെഴുതാൻ അറബി ലിപി ഉപയോഗിക്കണമെന്നു പോലും ഈ ഘട്ടത്തിൽ അവർ ശഠിച്ചു. ഇത്‌ വലിയ പ്രതിരോധത്തിനിടയാക്കി.
1952 ജനുവരി 30 ന്‌ ഡാക്ക സർവകലാശാലയിലെ ലൈബ്രറി ഹാളിൽ ചേർന്ന സർവ കക്ഷി ആക്‌ഷൻ കമ്മിറ്റി ഫെബ്രു. 21 പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. പാകിസ്‌താൻ സർക്കാറിനെ ഈ തീരുമാനം പ്രകോപിപ്പിച്ചതിൽ അദ്‌ഭുതപ്പെടാനില്ല. 1952 ഫെബ്രു 21 ന്‌ ഡാക്ക സർവകലാശാലയിലും പരിസരത്തും പാകിസ്‌താൻ സർക്കാർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പോലീസ്‌ സർവകലാശാല വളഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ കിഴക്കൻ പാകിസ്‌താനിലെ നിയമസഭാപരിസരത്തെത്തിയ വിദ്യാർഥികൾക്കു നേരെ വെടിവയ്‌പ്പുണ്ടായി.
അന്നും പിറ്റേന്നുമായി നടന്ന വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനേകം പേർ ജയിലിലായി. ഭാഷയ്‌ക്കു വേണ്ടി ആദ്യമായി മരിച്ചുവീണ രക്‌തസാക്ഷികൾക്കായി അവർ വീണ മണ്ണിൽത്തന്നെ സ്‌മാരകമുയർത്താൻ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികൾ തയാറായി. മൂന്നു ദിവസത്തിനുള്ളിൽ ഫെബ്രു. 24 ന്‌ തന്നെ ഷഹീദ്‌ സ്‌മൃതി സ്‌തംഭം എന്നാേലഖനം ചെയ്‌ത സ്‌മൃതി സ്‌തംഭം ഉയർത്തപ്പെട്ടു. എന്നാൽ ഫെബ്രു 26 ന്‌ പോലീസ്‌ ഈ സ്‌മാരകം നശിപ്പിച്ചു. ഭാഷയും ഭരണാധികാരവും നേർക്കുനേർ ഏറ്റുമുട്ടിയ ആദ്യത്തെ ചരിത്രസന്ദർഭമായി ഈ കലാപത്തെ വിലയിരുത്താം.
ഫെബ്രു 21 രക്‌തസാക്ഷി ദിനമായി ആചരിക്കാൻ ഡാക്ക വെടിവയ്‌പ്പിന്റെ ഒന്നാം വാർഷികത്തിൽ സർവകക്ഷി ഭാഷാസമര സമിതി തീരുമാനിച്ചു. മാതൃഭാഷാ സമരത്തിൽ ജയിലിലടക്കപ്പെട്ടവരെ തുറന്നു വിടാൻ അപ്പോഴും സർക്കാർ വിസമ്മതിച്ചു. മാത്രമല്ല, മാതൃഭാഷയായ ബംഗാളിക്കു വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായി അധികാരികൾ പ്രഖ്യാപിച്ചു. 1954 ഫെബ്രു 21 ന്റെ രക്‌തസാക്ഷി ദിനാചരണം വലിയ പ്രതിഷേധത്തിലും അറസ്‌റ്റിലുമാണവസാനിച്ചത്‌. ഇത്‌ ഭാഷയ്‌ക്കെതിരേയുള്ള സർക്കാർ നടപടിയെന്നതിനപ്പുറം ഒരു ജനതയ്‌ക്കെതിരേ ഭരണാധികാരികൾ സ്വീകരിച്ച അക്രമാസക്‌തമായ നിലപാടായിരുന്നു എന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ 1954 ൽ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ബംഗാളി ഭാഷാസമരത്തെ പിന്തുണച്ച ഐക്യമുന്നണി അധികാരത്തിലെത്തി.
ആ സർക്കാരാണ്‌ ബംഗാളി ഭാഷയ്‌ക്കു വേണ്ടി അക്കാദമി സ്‌ഥാപിക്കുന്നത്‌. 1956ൽ വീണ്ടും അതേ ഐക്യമുന്നണി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഭാഷാരക്‌തസാക്ഷികൾക്ക്‌ സ്‌മാരകമുണ്ടാക്കി. അതായത്‌ ഒരു പതിറ്റാണ്ട്‌ നീണ്ടുനിന്ന ഭാഷാസമരത്തിനൊടുവിൽ 1956 ഫെബ്രു 21 ന്‌ പാകിസ്‌താനിലെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി ബംഗാളി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്‌ട്ര സഭ 2000 ൽ ലോകമാതൃഭാഷാദിനമായി ഫെബ്രു. 21 നെ അംഗീകരിച്ചു. ഇത്രയും മഹത്തായ സമരപാരന്പര്യമുള്ള മാതൃഭാഷാദിനം ലോകമെന്പാടും സമുചിതമായി ആഘോഷിക്കുന്പോൾ മലയാളിയുടെ മനോഭാവത്തെ സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്‌. ഇതേ 1956 നവം ഒന്നിനാണ്‌ മാതൃഭാഷാടിസ്‌ഥാനത്തിൽ കേരളം ഒരു സംസ്‌ഥാനമായി അംഗീകരിക്കപ്പെടുന്നത്‌. കേരളം മലയാളത്തോട്‌ സ്വീകരിച്ച സമീപനമെന്തായിരുന്നു? 2013ൽ ഒരു മലയാളസർവകലാശാലയുണ്ടായതും മലയാളത്തിന്‌ ക്ലാസിക്കൽ പദവി ലഭിച്ചതും ഭാഷാപണ്‌ഡിതന്മാർ എടുത്തുപറയുന്ന നേട്ടങ്ങളായേക്കാം. എന്നാൽ ഓരോ നിമിഷത്തിലും കേരളത്തിന്റെ തെക്കും വടക്കും നടുക്കും കൂണു പോലെ മുളച്ചു പൊന്തുന്ന അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മാധ്യമ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്തിന്റെ തെളിവാണ്‌ ? അവിടെ കോട്ടും ടൈയും ഷൂവുമിട്ട കുട്ടി സായ്‌പന്മാരും മദാമ്മക്കുട്ടികളും ഉല്‌പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവർ മലയാളം പഠിക്കുന്നില്ല എന്നതുകൊണ്ടു തന്നെ കേരളത്തിന്റെ മണ്ണിനെയോ മനസിനെയോ ആകാശത്തെപ്പോലുമോ സ്‌പർശിക്കാൻ ഇവരുടെ മനസുകൾക്കാവില്ല.
മസ്‌തിഷ്‌ക ചോർച്ചകൾക്കെതിരേ എത്ര ലക്ഷം നക്ഷത്രദീപങ്ങൾ ഉയർത്തിക്കാട്ടിയാലും ഇവർക്ക്‌ കേരളത്തിലെ വായു ശ്വസിക്കാനോ കേരളത്തിനു വേണ്ടി ചിന്തിക്കാനോ സാധ്യമാകുകയില്ല തന്നെ. കാരണം മാന്യതയുടെയും അന്തസിന്റെയും മൂശ ഇംഗ്ലീഷിലാണ്‌ വാർക്കപ്പെട്ടിരിക്കുന്നത്‌. അവന്റെ മലയാളം ഇംഗ്ലീഷിലാണ്‌ ഉച്ചരിക്കപ്പെടുന്നത്‌. അവന്റെ ബാല്യകൗമാരങ്ങളും യൗവനവും ഇംഗ്ലീഷിലാണ്‌ പുളയ്‌ക്കുന്നത്‌. ഈ വിദ്യാർഥികളുടെ രക്ഷിതാക്കളും ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും വിദ്യാഭ്യാസ അവകാശ സംരംക്ഷണത്തിനായി ജാഥകൾ നടത്തുന്പോൾ അവരുയർത്തുന്ന മുദ്രാവാക്യങ്ങൾക്കർഥം ഇവിടം വിട്ടുപോയ ഇംഗ്ലീഷുകാരന്‌ ഇവിടെ ജീവിക്കുന്ന മലയാളി ഇനിയും കപ്പം കൊടുക്കണമെന്നാണ്‌.
മലയാളം പറഞ്ഞാൽ പിഴ ഈടാക്കുന്ന ഈ അധ്യാപകർ മലയാളിയുടെ നികുതി പിരിക്കുന്ന സർക്കാറിനോട്‌ ഇംഗ്ലീഷിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ മലയാളത്തെ കൊന്ന്‌ കുഴിച്ചു മൂടാനാണ്‌. എട്ടാം ക്ലാസുവരെ വിദ്യാഭ്യാസ മാധ്യമം മാതൃഭാഷയായിരിക്കണമെന്ന, ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശനിയമത്തിലെ വകുപ്പിനെപ്പോലും അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഇവർക്കില്ല. ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ഇച്‌ഛാശക്‌തി കേരള സർക്കാർ കാണിച്ചില്ലെങ്കിൽ മലയാളി ഗതി മുട്ടിപ്പോകും. മലയാളിക്ക്‌ ക്ലാസിക്കൽ പദവിയും മലയാളസർവകലാശാലയുമല്ല വേണ്ടത്‌, മലയാളമാണ്‌ വേണ്ടത്‌.

മംഗളം

സത്യേന്ദ്രനാഥബോസും ലോകമാതൃഭാഷാദിനവും - പി. പവിത്രന്‍

സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ് സത്യേന്ദ്രനാഥബോസ് ജവാഹര്‌ലാല് നെഹ്‌റുവിനൊപ്പം


ഇന്ന് ലോക മാതൃഭാഷാദിനം


യൂറോപ്യന് ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും കൃതികള് ഇന്ത്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് സര്വസാധാരണമാണ്. എന്നാല്, ഇന്ത്യന് ശാസ്ത്രജ്ഞരുടെ കൃതികള് യൂറോപ്യന്ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുന്നത് അത്ര സാധാരണമല്ല. 1924ല് ഒരു ഇന്ത്യന് ശാസ്ത്രജ്ഞന്റെ പ്രബന്ധം ജര്മന്ഭാഷയിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടു. വിവര്ത്തനംചെയ്തത് മറ്റാരുമല്ല, സാക്ഷാല് ആല്ബര്ട്ട് ഐന്‍സ്െറ്റെന്തന്നെ. വിവര്ത്തനം ചെയ്യപ്പെട്ട ശാസ്ത്രജ്ഞനാകട്ടെ, സത്യേന്ദ്രനാഥബോസും (18941974).
ക്വാണ്ടം മെക്കാനിക്‌സിലാണ് ബോസിന്റെ പ്രസിദ്ധമായ സംഭാവന. 2013ല്‌ െനാേ

ബല് സമ്മാനം ലഭിച്ച, ദൈവകണമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹിഗ്‌സ്‌ബോസോണ് എന്ന പേരില് മുദ്രിതമായത് സത്യേന്ദ്രനാഥബോസാണ്. ബോസിനെ മുന്നിര്ത്തി ബോസോണ് എന്ന പേര് നല്കിയതാകട്ടെ, മറ്റൊരു െനാേബല് സമ്മാനജേതാവായ പോള് ഡിറാക്കും. ബോസ്‌ഐന്‍സ്െറ്റെന് സ്റ്റാറ്റിസ്റ്റിക്‌സിലും ബോസ്‌ഐന്‍സ്െറ്റെന് ഘനീകരണത്തിലും വരുന്നതും സത്യേന്ദ്രനാഥബോസ് തന്നെ.

സത്യേന്ദ്രനാഥബോസിനെ കല്ക്കത്ത പ്രസിഡന്‌സി കോളേജില് ഭൗതികശാസ്ത്രം പഠിപ്പിച്ചത് ജഗദീശ് ചന്ദ്രബോസും രസതന്ത്രം പഠിപ്പിച്ചത് പി.സി.റേയുമായിരുന്നു. മേഘനാഥ് സാഹ സഹപാഠിയായിരുന്നു. 1916ല് കല്ക്കത്ത സര്വകലാശാലയില് ആപേക്ഷികതാസിദ്ധാന്തത്തെ സംബന്ധിച്ച ഗവേഷണം ബോസ് ആരംഭിച്ചു. 1916'21 കാലത്ത് കല്ക്കത്ത സര്വകലാശാലയില് ഫിസിക്‌സ് അധ്യാപകനായി ജോലിചെയ്തു. തുടര്ന്ന് ധാക്ക സര്വകലാശാലയില് റീഡറായി ജോലിയില് പ്രവേശിച്ചു. ആ കാലത്താണ് മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം വികിരണനിയമത്തെ മുന്നിര്ത്തി ആറ് പുറത്തിലുള്ള പ്രബന്ധം (പ്ലാങ്കിന്റെ നിയമവും പ്രകാശത്തിന്റെ ക്വാണ്ടവും) അദ്ദേഹം േേനര ആല്ബര്ട്ട് ഐന്‍സ്െറ്റെന് അയച്ചുകൊടുത്തത്. പ്രബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഐന്‍സ്െറ്റെന്തന്നെ സ്വയം അത് ജര്മന് ഭാഷയിലേക്ക് വിവര്ത്തനംചെയ്ത് പ്രസിദ്ധമായ ശാസ്ത്രജേണലില് പ്രസിദ്ധീകരിക്കുകയായിരുന്നു. ക്വാണ്ടം സ്റ്റാറ്റിസ്റ്റിക്‌സിന് അടിത്തറയിടുകയായിരുന്നു ബോസ്. തന്റെ പ്രബന്ധംേേനര ഐന്‍സ്െറ്റെനുതന്നെ അയച്ചുകൊടുക്കാന് ബോസിനെ പ്രേരിപ്പിച്ചത് എന്താകാം? തന്റെ അധ്യാപകനായ ജഗദീശ് ചന്ദ്രബോസിനെപ്പോലുള്ളവര്ക്ക് ലണ്ടനിലെ റോയല് ഇന്സ്റ്റിറ്റിയൂട്ടില്‌നിന്ന് നേരിട്ട അനുഭവമാകാം കാരണമെന്ന് ഇ.സി.ജി. സുദര്ശന് സൂചിപ്പിക്കുന്നുണ്ട്. ജഗദീശ് ചന്ദ്രബോസ് വൈദ്യുത കാന്തിക തരംഗങ്ങളുടെ പരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്ക്ക് രൂപംകൊടുക്കുകയും റോയല് ഇന്സ്റ്റിറ്റിയൂട്ടിന് മുമ്പില് പ്രദര്ശിപ്പിക്കുകയും ചെയ്തിട്ടും മാര്‌ക്കോണിക്ക് മുന്ഗണന കിട്ടുകയും അദ്ദേഹത്തിന്‌ െനാേബല് സമ്മാനം ലഭിക്കുകയും ചെയ്തത് സുദര്ശന് എടുത്തുകാട്ടുന്നു.

സത്യേന്ദ്രനാഥബോസിനെ വ്യത്യസ്തനാക്കുന്നത് മാതൃഭാഷയോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്. ബംഗാളിഭാഷ പഠനമാധ്യമമാക്കുന്നതിന് അദ്ദേഹം സര്വപ്രാധാന്യം നല്കി. പി.ജി. ക്ലാസുകളില് അദ്ദേഹം ബംഗാളി ഭാഷയിലാണ് ഭൗതികശാസ്ത്രം പഠിപ്പിച്ചത്. കല്ക്കത്ത സര്വകലാശാലയെക്കൊണ്ടും സര്ക്കാറിനെക്കൊണ്ടും ബംഗാളി പഠനമാധ്യമമായി അംഗീകരിപ്പിക്കാന് അക്കാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു.

ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില് ഒരു സാംസ്‌കാരികഘടകംകൂടി ഉണ്ടായിരുന്നു. ശാസ്ത്രം സാര്വലൗകികമായിരിക്കെതന്നെ അതിലേക്കുള്ള വഴികള് പ്രാദേശികമായി ഭിന്നമാണെന്ന വീക്ഷണമാണ് അദ്ദേഹം സ്വീകരിച്ചത്. പ്രാദേശികമായ വസ്തുക്കളും പ്രാദേശികമായ സാങ്കേതികവിദ്യയും ഉപയോഗിച്ചുതന്നെ ഓരോ വിദ്യാര്ഥിയും സ്വന്തം പഠനോപകരണങ്ങളുണ്ടാക്കണമെന്ന കാര്യത്തില് അദ്ദേഹം നിര്ബന്ധംപിടിച്ചു. സര്വകലാശാലകള് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ വിപുലനമാകണം. സ്വന്തം പ്രദേശത്തും സ്വന്തം ഭാഷയിലും ഊന്നിയാണ് ഒരാള് ലോകപൗരനാകുന്നതും ലോകശാസ്ത്രജ്ഞനാകുന്നതും എന്നതിന്റെ ഉദാഹരണമാണ് ബോസ്.

ഇംഗ്ലീഷിനെ ഒന്നാംഭാഷാസ്ഥാനത്തുനിന്ന് പുറത്താക്കുക എന്ന പേരില് 1962ല് ഹൈദരബാദില് നടന്ന സമ്മേളനത്തില് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ തലക്കെട്ടുതന്നെ 'മാതൃഭാഷ' എന്നാണ്. ജപ്പാനിലെ ശാസ്ത്രപഠനരീതിയെക്കുറിച്ച് അദ്ദേഹം അതില് വിവരിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തില് തരിപ്പണമായ ജപ്പാനെ ലോകശക്തിയാക്കി മാറ്റിയതില് മാതൃഭാഷാ പഠനമാധ്യമത്തിന് പ്രധാന പങ്കുണ്ട്. 'ശാസ്ത്രവും ആധുനികയുഗവും' എന്ന പേരില് അവിടെ താന് പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ മാധ്യമം തന്നെ ജാപ്പനീസ് ഭാഷയായിരുന്നു എന്ന കാര്യം അദ്ദേഹം എടുത്തുപറയുന്നു. സങ്കീര്ണമായ ജാപ്പനീസ് ലിപി പഠിക്കാന്തന്നെ ആറുവര്ഷം വേണം. എങ്കിലും ജപ്പാനിലെ ശാസ്ത്രവും തത്ത്വചിന്തയും പ്രകാശിപ്പിക്കപ്പെടുന്നത് ആ ഭാഷയിലാണ്.

മാതൃഭാഷയ്ക്കുവേണ്ടി വാദിച്ച സത്യേന്ദ്രനാഥബോസുമായി ലോക മാതൃഭാഷാദിനത്തിന് ബന്ധമുണ്ട്. ലോക മാതൃഭാഷാദിനത്തിലേക്ക് നയിച്ച ബംഗ്ലാദേശ് ഭാഷാസമരത്തിന്റെ ശില്പിയും മുന്നണിപ്പോരാളിയുമായി അറിയപ്പെടുന്ന അബുള് കാശെം (19201991) സത്യേന്ദ്രനാഥബോസിന്റെ ശിഷ്യനായിരുന്നു. കാശെമിന്റെ ബിരുദാനന്തര ബിരുദത്തിന്റെ മാര്ഗദര്ശിയും സത്യേന്ദ്രനാഥബോസായിരുന്നു.

വിഭജനത്തിന്റെ തൊട്ടുമുമ്പ് ധാക്ക സര്വകലാശാലയില്‌നിന്ന് സത്യേന്ദ്രനാഥബോസ് ഉദ്യോഗം വിട്ടുവരുമ്പോഴാണ് കാശെം 1946ല് അവിടെ ഭൗതികശാസ്ത്രത്തിന്റെ ലക്ചററായി ചേരുന്നത്. ബോസിനെപ്പോലെതന്നെ സര്വകലാശാലയില് കാശെമും ഭൗതികശാസ്ത്രം ബംഗാളി ഭാഷാമാധ്യമത്തിലാണ് പഠിപ്പിച്ചത്. പാകി സ്താനിലെ രാഷ്ട്രഭാഷ ബംഗ്ലായോ ഉറുദുവോ എന്ന പേരില് ആ വര്ഷംതന്നെ കാശെം പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭാഷാവബോധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില് വലിയ പങ്കുവഹിച്ചത്. ഭരണഭാഷയും കോടതിഭാഷയും വിദ്യാഭ്യാസ മാധ്യമവും മാതൃഭാഷയാകണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി കര്മസമിതി രൂപവത്കരിച്ചു.

തുടര്ന്നുള്ള പ്രവര്ത്തനങ്ങളാണ് 1952 ഫിബ്രവരി 21ന് അനേകം പേരുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച ധാക്ക സര്വകലാശാലയിലെ വിദ്യാര്ഥിപ്രക്ഷോഭമായി വികസിച്ചത്. ബംഗാളിഭാഷയ്ക്കുവേണ്ടിയുള്ള മാതൃഭാഷാസ്‌നേഹികളുടെ ഈ രക്തസാക്ഷിത്വദിനമാണ് 2000 മുതല് ഐക്യരാഷ്ട്രസഭ ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത്.

മാതൃഭാഷയില് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ഒരു സര്വകലാശാല എന്ന സങ്കല്പം സത്യേന്ദ്രനാഥബോസ് മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള നടപടികളെടുക്കാന് അദ്ദേഹം യു.ജി.സി.യോട് അഭ്യര്ഥിക്കുകയും ചെയ്തു. അദ്ദേഹം ഗുരുവായി കരുതിയ ആല്ബര്ട്ട് ഐന്‍സ്െറ്റെനാണ് ഹീബ്രു സര്വകലാശാലയ്ക്കുവേണ്ടി രംഗത്തിറങ്ങിയത് എന്നുകൂടി ഓര്ക്കാം. നിര്ഭാഗ്യവശാല് മാതൃഭാഷാ സര്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം നമ്മുടെ നാട്ടില് സാഹിത്യലോകത്തുനിന്ന് മാത്രമാണ് ഉയര്ന്നുവന്നത്. അതിനാല്ത്തന്നെ നമ്മുടെ മലയാള സര്വകലാശാല ഭാഷാസാഹിത്യപണ്ഡിതരുടെ ഒരു ലോകം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമുതകുന്ന എത്ര വിഭാഗങ്ങള് മലയാള സര്വകലാശാലയിലുണ്ടെന്നും സാഹിത്യേതര ലോകത്തുനിന്ന് എത്ര പേര് മലയാള സര്വകലാശാലയുടെ നയരൂപവത്കരണ സമിതികളിലുണ്ടെന്നുമുള്ള ചോദ്യംകൂടി ലോക മാതൃഭാഷാദിനത്തില് നമുക്കുന്നയിക്കാം. ബംഗാളിയില് ശാസ്ത്രജ്ഞരുള്‌പ്പെടെ നേതൃത്വം കൊടുത്ത ഭാഷാസമരത്തിന്റെ ഓര്മ പുതുക്കല് കൂടിയാണല്ലോ ഫിബ്രവരി 21 . മാതൃഭാഷാഭിമാനിയായ ഒരു ശാസ്ത്രജ്ഞന് മലയാള സര്വകലാശാലയുടെ പടികടന്ന് ചെല്ലാന് ഇനിയും എത്ര മാതൃഭാഷാദിനങ്ങള്കൂടി കടന്നുപോകണം?

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

സമഗ്ര മലയാള നിയമം നടപ്പിലാക്കുക


വിജ്ഞാനം ജനകീയമാക്കാന്‍ - ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി

ശാസ്ത്രസാങ്കേതിക പാരിസ്ഥിതിക വികസനത്തിനും പ്രോത്സാഹനത്തിനുമായി ഒരു പ്രത്യേക വകുപ്പും പിന്നീട് വകുപ്പിന്റെ കീഴില്‍ അതേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ ഒരു കൗണ്‍സിലും രൂപവത്കരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വകുപ്പ് രൂപവത്കൃതമായത് 1972-ലാണെങ്കിലും ഗട*ടഠ' (ഗവിമാമ ടറമറവ *്ുൃരഹാ ശ്ി ടരഹവൃരവ, ഠവരസൃ്ാ്ഷള്‍ & 'ൃ്വഹി്ൃൗവൃറ) എന്ന അര്‍ധ സ്വതന്ത്ര കൗണ്‍സിലിന് രൂപംകൊടുത്തത് 2002-ലാണ്. കൗണ്‍സിലിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിയാണ്. 
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വൈസ് പ്രസിഡന്റ് കൂടിയായ ചീഫ് എക്‌സിക്യൂട്ടീവ് ആണ്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡോ. രാജശേഖരന്‍ പിള്ളയാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്റെ ഡയറക്ടര്‍, യു.ജി.സി. ചെയര്‍മാന്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വി.സി. എന്നീ സ്ഥാനങ്ങള്‍ നേരത്തേ വഹിച്ചിട്ടുള്ള ഡോ. രാജശേഖരന്‍ പിള്ള പരിചയസമ്പന്നനായ ഒരു ഭരണാധികാരിയാണ്.
സെസ്സ്, സി.ഡബ്ല്യു.ആര്‍.ഡി.എം., കെ.എഫ്.ആര്‍.ഐ., നാറ്റ്പാക് തുടങ്ങിയ നിരവധി ദേശീയ പ്രാധാന്യമുള്ള ഗവേഷണസ്ഥാപനങ്ങള്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിനും രാജ്യത്തിനും വിലയേറിയ സംഭാവനകള്‍ ഈ ഗവേഷണസ്ഥാപനങ്ങള്‍ നല്‍കിവരുന്നു.
കൗണ്‍സിലിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചരിപ്പിക്കാനുമായി ഓരോവര്‍ഷവും നടത്തപ്പെടുന്ന ഒരു ബൃഹത് സംഭവമാണ് കേരള ശാസ്ത്രകോണ്‍ഗ്രസ്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ മാതൃകയിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഓരോവര്‍ഷവും ജനവരിയിലാണ് വാര്‍ഷികാഘോഷം നടത്തുന്നത്. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ബുദ്ധിജീവികളും വിദ്യാര്‍ഥികളും സജീവമായി പങ്കെടുക്കുന്ന, ഏതാനും ദിവസം നീണ്ടുനില്‍ക്കുന്ന പ്രസ്തുത സമ്മേളനം ഒരു കീഴ്‌വഴക്കമെന്നോണം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. ഇതേമാതൃകയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരള ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ജനവരി 28-ന് ആരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസം നീണ്ടുനില്‍ക്കും.
കേരള സയന്‍സ് കോണ്‍ഗ്രസ് (കെ.എസ്.സി.) വാര്‍ഷികയോഗം കൂടുന്നത് വിവിധ ജില്ലകളിലാണെന്നത് വേറൊരു സവിശേഷതയാണ്. കൗണ്‍സിലിന്റെ സന്ദേശവും പ്രവര്‍ത്തനനേട്ടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒരുപോലെ ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ നഗരങ്ങളില്‍ വാര്‍ഷിക യോഗം നടത്തുന്നത്. അതുപോലെ, ഓരോ വര്‍ഷവും ഒരു നിശ്ചിത തീയതിയിലാണ് യോഗം ആരംഭിക്കുന്നത്- ജനവരി 28-ന്. ഓരോ വാര്‍ഷികയോഗത്തിലും ചര്‍ച്ചാവിധേയമാകുന്നത് മുന്‍കൂട്ടി തിരഞ്ഞെടുത്ത ഒരു പ്രത്യേകവിഷയമാണ്. 2014-ലെ കെ.എസ്.സി. സമ്മേളിക്കുന്നത് വയനാട് ജില്ലയിലാണ്. പൂക്കോട്ടെ കേരള വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റി ആതിഥ്യംവഹിക്കുന്ന ഈ മഹാസമ്മേളനം വയനാട്ടിലെത്തുന്നത് ആദ്യമാണ്. വയനാടിന്റെ തനിമയും സ്വന്തം സംഭാവനകളും പരിഗണിച്ച് ഈ വര്‍ഷം ചര്‍ച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് പാരമ്പര്യവിജ്ഞാനമാണ്.
ആവേശകരമായ പ്രതികരണവും പ്രോത്സാഹനവുമാണ് വയനാട് സമ്മേളനത്തിന് ലഭിച്ചിരിക്കുന്നത്. കൗണ്‍സിലിനെത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് 1800-ലേറെ പ്രബന്ധങ്ങളാണ് ഈ വിഷയത്തില്‍ വിവിധ മേഖലകളിലായി ലഭിച്ചിട്ടുള്ളത്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടവ വിവിധ സെഷനുകളിലായി നാലു ദിവസങ്ങളില്‍ അവതരിപ്പിക്കും. ഓരോ വര്‍ഷം ശാസ്ത്രകാരന്മാരില്‍നിന്നും പ്രത്യേകിച്ച് യുവശാസ്ത്രജ്ഞന്മാരില്‍നിന്നും ഗവേഷക വിദ്യാര്‍ഥികളില്‍നിന്നും കൗണ്‍സിലിന് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധമാനമായ സഹകരണവും പ്രോത്സാഹനവും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ്.
ഇതിനുപുറമേ, രാജ്യത്തെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരെ സവിശേഷപ്രഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്നുണ്ട്. മണ്‍മറഞ്ഞ പ്രമുഖ മലയാളിശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടാന്‍ അനുസ്മരണപ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതും കൂടാതെ വൈകുന്നേരങ്ങളില്‍ ജനപ്രിയഭാഷണങ്ങളും കലാപരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമായി മലയാളത്തിന് അര്‍ഹമായ പ്രാധാന്യവും നല്കിയിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന ഓരോ പ്രബന്ധത്തിന്റെയും ഒരു സംഗ്രഹം മലയാളത്തില്‍ തയ്യാറാക്കി അയയ്ക്കാന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഈ നിബന്ധന ഇനിയങ്ങോട്ടുള്ള എല്ലാ സമ്മേളനങ്ങളിലും നിഷ്‌കര്‍ഷിക്കുന്നതാണ്. 
പഠന, ഗവേഷണങ്ങളില്‍ കൈവരിച്ച കണ്ടെത്തലുകളുടെയും നേട്ടങ്ങളുടെയും ലളിതഭാഷയിലുള്ള സാരാംശം മലയാളവായനക്കാര്‍ക്ക്കൂടി ലഭ്യമാകണം എന്നതാണ് ഉദ്ദേശ്യം. ശാസ്ത്രമനഃസ്ഥിതിയും ശാസ്ത്രീയസമീപനവും ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ ഈ നടപടി ആവശ്യമാണ്. അതുപോലെ, പരമ്പരാഗത വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള മുഖ്യ പ്രബന്ധങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നു.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
മുന്‍ വി.സി.യാണ് ലേഖകന്‍)
മാതൃഭൂമി

മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ നിയമം നിര്‍മിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയാക്കി നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഭരണതലം, വിദ്യാഭ്യാസം, കോടതി തുടങ്ങിയ മേഖലകളിലെല്ലാം മലയാളം ഔദ്യോഗിക ഭാഷയാക്കുകയാണ് ലക്ഷ്യം. നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കരട് നിയമത്തെക്കുറിച്ച് ഈ വകുപ്പുകളുമായി ചര്‍ച്ച നടത്തണം. തുടര്‍ന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും-മുഖ്യമന്ത്രി പറഞ്ഞു.

പാലോട് രവിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമുക്ക് ഭാഷാഭ്രാന്തില്ലെങ്കിലും ഭാഷയെ സ്‌നേഹിക്കുന്നവരാണ് മലയാളികളെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സര്‍വകലാശാല ഒന്നാംഭാഷ മലയാളമാക്കല്‍, മലയാളം നിര്‍ബന്ധിത ഭാഷയാക്കല്‍ തുടങ്ങിയ നിയമങ്ങളൊക്കെ കൊണ്ടുവന്നു. ഇതിനൊപ്പം ഭാഷാന്യൂനപക്ഷങ്ങളുടെ ബൂദ്ധിമുട്ടുകള്‍ പരിഹരിച്ചിട്ടുമുണ്ട്.

പൊതുഭരണം, നിയമം, ആഭ്യന്തരം, ഔദ്യോഗികഭാഷ, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് ഔദ്യോഗിക ഭാഷാകാര്യം. ഈ വകുപ്പുകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സേവന, വേതന വ്യവസ്ഥകള്‍ നടപ്പാക്കുമെന്നും പുതുതായി അംഗീകാരം നല്‍കുന്ന എല്ലാ അണ്‍ എയ്ഡഡ് സ്‌കൂളുകളുമായും കരാറിലേര്‍പ്പെടുന്നുണ്ടെന്നും മന്ത്രി പി. കെ. അബ്ദുറബ് പറഞ്ഞു. ഇക്കാര്യം നിര്‍ദേശിക്കുന്ന കോടതിയുത്തരവുമുണ്ട്. എന്നാല്‍ എല്ലാ മാനേജ്‌മെന്റുകളും ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. പരാതി ലഭിച്ചാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനും പരിശോധിക്കാനും കഴിയും. എന്നാല്‍ ഈ മേഖലയില്‍ നിന്ന് പരാതി ലഭിക്കുന്നില്ലെന്നതാണ് സത്യം. പി. ശ്രീരാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ വിമുക്തഭടന്മാര്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കേരളത്തിലും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവിടെ കുറവുണ്ടായിരുന്ന പല ആനുകൂല്യങ്ങളും നല്‍കി. ഇനിയുള്ളതും നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കുമെന്നും തേറമ്പില്‍ രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവാഹമടക്കം പല ചടങ്ങുകളുമായും ബന്ധപ്പെട്ട ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. നിയമനിര്‍മാണത്തിന് മുമ്പ് മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാര്‍ എന്നിവരുടെയൊക്കെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തില്‍ ബോധവത്കരണത്തിനുള്ള നടപടികള്‍ ആലോചിക്കും. നിയമനിര്‍മാണത്തെ കോടതി എങ്ങനെ കാണുമെന്നതും ആലോചിക്കണം. പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായി ഇത്തരം നിയന്ത്രണങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. പാകിസ്താനിലെ പഞ്ചാബില്‍ ആര്‍ഭാടവിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം ഉണ്ടെന്നും സി.പി. മുഹമ്മദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കായി മെച്ചപ്പെട്ട പാക്കേജ് തന്നെയായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന് അനുസൃതമായി നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജാണെങ്കിലും മെച്ചപ്പെട്ട തുകയായിരിക്കും ലഭിക്കുക. കെ.ടി. ജലീലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വിത്തുതേങ്ങയുടെ സംഭരണവില 32 രൂപയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഇ.കെ. വിജയന്റെ സബ്മിഷന് മറുപടിയായി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.