2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

പൊതു വിദ്യാഭ്യാസ സംരക്ഷണവും കേരളപാഠ്യപദ്ധതിയും എന്ന വിഷയത്തിൽ ചര്‍ച്ച സംഘടിപ്പിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണവും കേരളപാഠ്യപദ്ധതിയും എന്ന വിഷയത്തിൽ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിച്ച ചർച്ചയിൽ SCERT ഡയറക്ടർ ഡോ.. പി.പ്രസാദ് വിഷയം അവതരിപ്പിച്ചു.

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങളും, ഇന്ത്യൻ യൂണിയനും അതിന്റെ ഭരണ ഘടനയും ഭീഷണി നേരിടുന്ന കാലത്ത് പൊതുവിദ്യാഭ്യാസം ശകതിപ്പെടുത്താനും കുട്ടികളെ ആകർഷിക്കാനും കേരളത്തിന് കഴിയുന്നത് ജനങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് പറഞ്ഞണ്  അദ്ദേഹം തുടങ്ങിയത്. ലോകത്തെ ഏറ്റവും സുസജ്ജമായ വിദ്യാഭ്യാസ രീതി നിലനിൽക്കുന്ന ഫിന്നിഷ് ജനതയെ പോലും പിന്നിലാക്കാൻ നമുക്ക് കഴിഞ്ഞേക്കും എന്നും അദ്ദേഹം പ്രത്യാശിച്ചു. പൊതുബോധത്തിൽ മാറ്റമുണ്ടാക്കി കൊണ്ടും കൃത്യമായ ആസൂത്രണം നടത്തിയും ഇ.എം.എസ് സ്വപ്നം കണ്ട മാതൃഭാഷാ കേന്ദ്രിത പൊതുവിദ്യാഭ്യാസം കേരളത്തിൽ യാഥാർത്ഥ്യമാക്കാം എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ചർച്ചയിൽ പങ്കെടുത്ത് ഡോ: പി.കെ തിലക് കിണ്ടിയും പ്ലാവിലത്തൊപ്പിയും മലയാളം എന്ന നിലയിൽ സ്ഥാനം പിടിക്കുന്ന കള്ളനാണയത്തെക്കാൾ നല്ലത് അന്യഭാഷയുടെ അധിനിവേശമായിരിക്കുമെന്നും കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ പൊതു വിദ്യാലയത്തെ സ്നേഹിക്കുന്നു എന്ന് കാണിക്കാൻ  കേന്ദ്രീയ വിദ്യാലയം സംഘടിപ്പിച്ച് രക്ഷപ്പെടൽ തന്ത്രം ഒരുക്കുന്നത് കാപട്യമാണെന്നും ഓർമ്മിപ്പിച്ചു.

ഭാഷാ ബില്ലുകൾ നടപ്പാക്കാത്തത് സെക്രട്ടറിയേറ്റിലെ കള്ളച്ചുരിക തീർക്കുന്ന കൊല്ലപ്പണിയാണെന്ന് ആർ നന്ദകുമാറും പൊതു വിദ്യാലയ സംരക്ഷണം എന്നത് അധ്യാപകരുടെ ജോലി സംരക്ഷണം എന്ന ചുരുക്കരൂപത്തിലാണ് നിലനിൽക്കുന്നതെന്ന് നാഗേഷ് ആറും അഭിപ്രായപ്പെട്ടു.

ലോകത്തെ പുരോഗമിച്ച രാജ്യങ്ങളും പ്രദേശങ്ങളും (ഫിന്നിഷ് ജനത ഉൾപ്പെടെ) അവരവരുടെ ഭാഷയിൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ നേടുമ്പോൾ എന്തിനാണ് കുട്ടികളുടെ നാടിന്റെയും വീടിന്റെയും പുറത്തുള്ള ഭാഷ പഠന മാധ്യമമാക്കുന്നത് എന്നതാണ് പ്രശ്നം എന്ന് ശ്യാം രാജ് ആർ ചോദിച്ചു.

ICSE യും CBSE യും സെക്കന്ററി സ്കൂൾ വിദ്യാഭ്യാസത്തെ മാത്രം കേന്ദീകരിച്ച് പാഠപുസ്തകങ്ങൾ നിർമ്മിക്കുമ്പോൾ പ്രാഥമിക - ഞാറ്റടി (LKG , UKG) ക്ലാസുകളുടെ പാഠ്യ പദ്ധതിയെ കുറിച്ചുള്ള സ്വകാര്യ കച്ചവട സ്കൂളുകളുടെ വാദങ്ങൾ വ്യാജമാണെന്നും കച്ചവടം മാത്രമാണ് നടക്കുന്നതെന്നും ഡോ.. എം.വി. തോമസ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നത് മാത്യഭാഷാ കേന്ദ്രിതമായിരിക്കുന്നമെന്നും ചെറുപ്രായത്തിൽ സാംശീകരിക്കുന്ന ലിംഗ പദവി, ജാതിബോധം തുടങ്ങിയവ മറികടക്കാൻ പിന്നീട് പ്രയാസമാണെന്നും നഗരത്തിൽ ആണിനും പെണ്ണിനും ഒന്നിച്ച് പഠിക്കാവുന്ന പൊതു വിദ്യാലയങ്ങൾ കുറവാണ് എന്നും ഡോ.എ.ജി ഒലീന ചൂണ്ടിക്കാട്ടി.

മലയാളത്തോടുണ്ടാവേണ്ട വൈകാരിക ബന്ധം ഒരു ജനതയെ, സംസ്കാരത്തെ ശിഥിലമാക്കാതെ സൂക്ഷിക്കുമെന്ന് ഡോ.. രഘു, സെലസ്റ്റിൻ ജോൺ എന്നിവർ പറഞ്ഞു.

ഡോ: പി.പവിത്രൻ അധ്യക്ഷം വഹിച്ചു.

ഒക്ടോബറിലെ ചർച്ചാ സായാഹ്നം 21 > o തീയതി നടക്കും

2017, മേയ് 24, ബുധനാഴ്‌ച

ഇനി എല്ലാ സ്കൂളിലും മലയാള പഠനം.

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താംക്ളാസുവരെ  മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന മലയാള ഭാഷാപഠന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഭാഷാന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാശങ്കയുംവേണ്ട. മലയാളം പഠിക്കാത്ത കുട്ടികള്‍ ആസ്വദിക്കുന്നതെല്ലാം ഇനിയും ആസ്വദിക്കാമെന്നും എന്നാല്‍ മലയാളം പഠിച്ചിരിക്കണമെന്നും മന്ത്രി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്,  സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള വിദ്യാലയങ്ങള്‍ക്കും  നിയമം ബാധകമാണ്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ 2017-18 അധ്യയനവര്‍ഷംമുതല്‍ മലയാളം ഒരു ഭാഷയായി പഠിക്കണം.

Read more: http://www.deshabhimani.com/news/kerala/malayalam/646404

2017, മേയ് 3, ബുധനാഴ്‌ച

പിഎസ് സിയുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി.

ചിങ്ങം ഒന്നുമുതല്‍ പിഎസ് സിയുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയും പിഎസ് സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് 10 മാര്‍ക്കിന്‍റെ മലയാളം ചോദ്യങ്ങളുണ്ടാകും. 

2017, മേയ് 1, തിങ്കളാഴ്‌ച

ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കവേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം > ഒന്നു മുതല്‍ പത്താംക്ളാസ് വരെ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരുവിധ ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍ ഏതുഭാഷയില്‍ പഠിക്കുന്നുവോ അതേനില തുടരുന്നതിന് ഒരു തടസ്സവുമുണ്ടാകില്ല.  മലയാളഭാഷ (നിര്‍ബന്ധിത ഭാഷ) ബില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികള്‍ക്ക് ഏത് ഭാഷ പഠിക്കുന്നതിനും തടസ്സമില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.  കേരളത്തില്‍ പഠിക്കുന്നവര്‍ മലയാളഭാഷകൂടി പഠിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമൂലം ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ല. പുതിയ തൊഴിലവസരമുണ്ടാകും. 60 വര്‍ഷത്തെ അനുഭവങ്ങള്‍  കണക്കിലെടുത്താണ് ബില്‍ തയ്യാറാക്കിയത്. കേരളത്തിലെ എല്ലാ കുട്ടികളും മലയാളം പഠിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാതൃഭാഷ പഠിക്കാന്‍ കഴിയാത്തത് സാംസ്കാരികചോര്‍ച്ചയാണെന്ന് എസ് ശര്‍മ പറഞ്ഞു. കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ മാതൃഭാഷയെ അടിച്ചോടിക്കുന്നതായും ശര്‍മ പറഞ്ഞു.

മലയാളഭാഷാ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം > ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ പുതിയ അധ്യയനവര്‍ഷംമുതല്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ആദ്യ ഇ എം എസ് സര്‍ക്കാരിന്റെയും നിയമസഭയുടെയും 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഴയ നിയമസഭാമന്ദിരത്തില്‍ നടന്ന നിയമസഭാസമ്മേളനത്തിലാണ് ചരിത്രപ്രധാനമായ ബില്‍ അവതരിപ്പിച്ചത്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന സമ്മേളനത്തില്‍ മലയാളഭാഷയ്ക്ക് കരുത്ത് പകരുന്ന  നിയമനിര്‍മാണത്തിനാണ് സഭ തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതഭാഷയായി പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ ഏപ്രില്‍ പത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ്  ബോര്‍ഡുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാകും.
വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് ബില്‍ വ്യവസ്ഥചെയ്യുന്നു. വിദ്യാലയങ്ങളില്‍ മലയാളത്തിന് വിലക്ക് ഏര്‍പ്പെടുത്തിയും മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂവെന്ന രീതിയിലും ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണങ്ങളോ പാടില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ ആ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴശിക്ഷ വിധിക്കും. പിഴയുടെ നടപടികള്‍ കൈക്കൊള്ളാനുള്ള ചുമതല വിദ്യാഭ്യാസ ഡയറക്ടറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ മൂന്നുതവണ നിയമലംഘനമുണ്ടായാല്‍  ആ വിദ്യാലയത്തിന്റെ അംഗീകാരം റദ്ദാക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നിരാക്ഷേപ പത്രം റദ്ദാക്കും.  ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വന്ന, പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ളാസുകളിലെ പാഠ്യപദ്ധതി പ്രകാരമുള്ള മലയാളഭാഷാപഠനം സാധ്യമാക്കാന്‍സാധിക്കാതെവന്നാല്‍ പത്താംതരം പരീക്ഷയില്‍ മലയാളഭാഷാ പരീക്ഷയില്‍നിന്ന് അവരെ ഒഴിവാക്കും. കേരള വിദ്യാഭ്യാസ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് കീഴില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കും. നിയമം നടപ്പാക്കാന്‍ വൈഷമ്യം ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കാം. അത് ഈ നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിയമം നടപ്പായി രണ്ടുവര്‍ഷംവരെയാകും ഇതിനുള്ള അവസരമെന്നും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.
ബില്‍ പ്രാബല്യത്തിലാകുന്നതോടെ കന്നട, തമിഴ് മീഡിയത്തിലെ സ്കൂളുകളിലും ഒറിയന്റല്‍/സംസ്കൃതം/അറബിക് സ്കൂളുകളിലുമായി 194 മലയാള ഭാഷാധ്യാപകരുടെ തസ്തിക സൃഷ്ടിക്കേണ്ടിവരും. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവയിലായി നിയമിക്കുന്ന ഈ അധ്യാപകര്‍ക്ക് ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കായി 7.20 കോടി രൂപയുടെ അധിക ചെലവ് വര്‍ഷം വരും. ശമ്പളവര്‍ധന, ക്ഷാമബത്ത വര്‍ധന, അടിസ്ഥാനശമ്പള വര്‍ധന എന്നിവയുടെ ബാധ്യതയും വരും. നിയമലംഘനം നടത്തുന്ന അധ്യാപകരില്‍നിന്ന് പിഴ ഈടാക്കല്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ നിരാക്ഷേപ പത്രം റദ്ദാക്കാല്‍, അണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കല്‍ എന്നിവയുടെ അധികാരം സര്‍ക്കാരിനായിരിക്കും.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ബില്‍ അവതരിപ്പിച്ചു. എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, വി ടി ബലറാം, ഡോ. എന്‍ ജയരാജ്, കെ സി ജോസഫ്, കെ എം ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മാതൃഭാഷയിൽ സംസാരിക്കുക, ഹൃദയത്തിലേക്ക് എത്തുക --നെൽസൺ മണ്ടേല

മാതൃഭാഷയിൽ സംസാരിക്കുക,  ഹൃദയത്തിലേക്ക് എത്തുക --നെൽസൺ മണ്ടേല

Nelson Mandela once said, “If you talk to a man in a language he understands, that goes to his head. If you talk to him in his language, that goes to his heart.”


Multilingual Content: A Key Driver for Ecommerce Growth
Jill Finger GibsonApr 04, 2017

Engaging with customers in their language is essential to delivering great experiences. Language is more than just using the right words. It also involves crafting all content that touches the customer in such a way that it demonstrates empathy and understanding.

Creating great content is no easy task in one’s native language. It’s even more challenging to create content in multiple languages in order to reach new customers, while making sure that the language is natural and authentic. For instance, the Spanish that is spoken in Spain may be comprehensible to a Spanish speaker in Mexico or Argentina. However, the Spanish spoken in each of those countries will have differences in vocabulary, style, and colloquial usage. It is imperative to localize every piece of content to be effective.

Furthermore, content needs to reflect the context for each country. Given that winter in Argentina runs from June to September, a global clothing retailer is more likely to see higher sales in that country by advertising winter clothing during that period. Meanwhile, the same retailer would advertise summer clothing in Spain.

The U.K.-based retailer ASOS is an example of a company that has put multilingual content at the heart of its strategy. The company now earns more than half of its $1.8 billion in sales from international customers. ASOS touts its online content as a key driver for its international success. In its most recent annual report, it notes that the company creates “60,000 pieces of inspirational fashion and lifestyle content” each month.

It’s not just business-to-consumer (B2C) retailers with big budgets that have seen multilingual content have a direct impact on their bottom lines. Martin Engineering, a U.S. company that handles bulk materials, implemented a solution from Smartling. The company immediately saw an increase in global traffic, and its first new customer came out of that traffic within 4 hours of going live.

There is no shortage of technologies and strategies that can be employed for a successful multilingual content strategy. Marketing and content professionals know this all too well, as they have long been on the front lines of championing multilingual content and have traditionally been the ones making the case in their companies to invest in translation and localization resources. Such investments tend to include translating content in-house; employing the services of a translation agency; software-based solutions from language service providers such as Lionbridge, TransPerfect, and SDL; and a combination of the aforementioned.

But despite having made these types of investments, many companies are either struggling to manage global content effectively or to convince decision makers that having a unified strategy for multilingual content is essential to improving customer experience for international customers. A recent report by Forrester (on behalf of SDL) notes that among U.S. enterprises with revenues of more than $1 billion, 62% of respondents had five or more content repositories, and 36% had 10 or more repositories. The same report notes that for those who work with a language translation provider, just 29% had direct integration with their web CMS. The study found that it was not the lack of technology solutions that holds companies back from making the best use of multilingual content.

Rather, it is organizational challenges—such as fragmented budgets and a lack of incentives for cooperating across regions and business units—that stymie growth. There are examples in which companies have experienced the benefits of following a comprehensive multilingual content strategy. But those that truly want to realize these benefits will need to ensure that they have the right organizational structure in place prior to making the investments in new people, processes, and technology.

Nelson Mandela once said, “If you talk to a man in a language he understands, that goes to his head. If you talk to him in his language, that goes to his heart.” Companies striving to provide great customer experiences—and engender loyalty and trust—need to communicate in a language that shows they not only understand, but empathize with, their customers.

മെയ് ഒന്നുമുതല്‍ ഔദ്യോഗിക ഭാഷ മലയാളം

മെയ് ഒന്നുമുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗിക‘ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക‘ഭാഷ)വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക‘ഭാഷാ ഉന്നതതലസമിതി സംസ്ഥാനത്തെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തി. ഇതേതുടര്‍ന്നാണ് മെയ് ഒന്നുമുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍, ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം. അല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്നുമുതല്‍ മലയാളമേ ഉപയോഗിക്കാവൂ. ഇത് വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ)ബില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ട ബില്ലില്‍ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴയും വിധിക്കും.

Read more: http://www.deshabhimani.com/news/kerala/news-kerala-01-05-2017/641036

മലയാളം ഓര്‍ഡിനന്‍സ് : ധീരമായ നടപടിയെന്ന് സാംസ്കാരികനായകര്‍

പാഠ്യപദ്ധതി ഭേദമെന്യേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍ തീരുമാനം ധീരമെന്ന് സാംസ്കാരിക നായകര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ നല്ല വഴിയിലൂടെ നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ തീരുമാനത്തിലുണ്ട്. ഇത് ഈ വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് നിയമമാക്കണമെന്നും സാംസ്കാരിക നായകര്‍ അഭ്യര്‍ഥിച്ചു.
  സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, ഓംചേരി, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, എം കെ സാനു, കാനായി കുഞ്ഞിരാമന്‍, സി രാധാകൃഷ്ണന്‍, സച്ചിതാനന്ദന്‍, എം മുകുന്ദന്‍, ആനന്ദ്, വൈശാഖന്‍, സേതു, കല്‍പ്പറ്റ നാരായണന്‍, സത്യന്‍ അന്തിക്കാട്, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചത്.
  കേരളത്തിലെ സാംസ്കാരികരംഗവും സാധാരണക്കാരായ ജനങ്ങളും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് മാതൃഭാഷ നിര്‍ബന്ധമാക്കിയ നിശ്ചയദാര്‍ഢ്യമാര്‍ന്ന നടപടി. ശക്തമായ ഒരു ഓര്‍ഡിനന്‍സിലൂടെ അത് സാധ്യമാക്കിയ  സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ക്കുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read more: http://www.deshabhimani.com/news/kerala/news-kerala-14-04-2017/637537

മകളെ മാതൃഭാഷ പഠിപ്പിക്കണം; മാതാപിതാക്കള്‍ വലിച്ചെറിഞ്ഞത് യു.എസിലെ ജോലി

രാജ്‌കോട്ട്: മാതൃഭാഷയോടുള്ള സ്‌നേഹം പ്രകടമാക്കി ഒരു ഗുജറാത്തി ദമ്പതികള്‍. മാതൃഭാഷ മകളെ പഠിപ്പിക്കാന്‍ വിദേശജോലി തടസ്സമാണെന്ന് കണ്ട മാതാപിതാക്കള്‍ അമേരിക്കയിലെ തങ്ങളുടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഫെബ്രുവരി 21ന് രാജ്യാന്തര മാതൃഭാഷ ദിനം ആചരിക്കുന്ന വേളയിലാണ് ഒരു ദേശീയ വെബ്‌സൈറ്റ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.
ലോകത്തെ രണ്ടാമത്തെ വലിയ ബാങ്കായ ന്യുയോര്‍ക്കിലെ ഡോള്‍ഡ്മാന്‍ സാക്‌സില്‍ വന്‍ ശമ്പളമുള്ള ജോലിയാണ് രണ്ടു വര്‍ഷം മുന്‍പ് ഗൗരവ് പണ്ഡിറ്റും ഭാര്യ ശീതളും ഉപേക്ഷിച്ചത്. പതിനെട്ട് മാസം പ്രായമുള്ള മകള്‍ താഷിക്കൊപ്പം ജന്മനാടായ ഭവനഗറില്‍ താമസിക്കുന്നതിനും മകളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ മൂന്നര വയസ്സായ മകള്‍ നല്ല ഒഴുക്കോടെ ഗുജറാത്തി സംസാരിക്കുന്നുവെന്നും അതും പ്രദേശിക കത്യാവാഡി ശൈലിയില്‍ തന്നെ പറയുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് 2015ല്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഭാഷ മാരതമല്ല, കുടുംബ ബന്ധങ്ങളും പരമ്പരാഗത ഭക്ഷണവും മകളെ ശീലിപ്പിക്കുന്നതിനും കൂടിയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ ഗൂഗ്‌ളില്‍ ജോലി ചെയ്യുകയാണ് ഗൗരവ്. ഒരു ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ശീതള്‍.

ഭരണ ഭാഷ ഉത്തരവ്.




2017 ലെ മലയാള ഭാഷ ഓർഡിനൻസ്.











2017, ഏപ്രിൽ 29, ശനിയാഴ്‌ച

മലയാളം നിർബന്ധമാക്കുന്നതിൽ ആശങ്ക വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷ നിർബന്ധമാക്കുന്നതിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2017- ലെ മലയാള ഭാഷ (നിർബന്ധിത ഭാഷ) ബില്ലിന്റെ ഭേദഗതി ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2017-18 അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ മലയാളം പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവതരിപ്പിച്ച ബിൽ.

മാതൃഭാഷ പഠിക്കുന്നത് ഭരണഘടനാപരമായ കാര്യമാണെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഇതുമൂലം ആരുടെയും അവകാശം നഷ്ടപ്പെടില്ല. നിലവിൽ ഏതു ഭാഷ പഠിക്കുന്നവർക്കും പ്രശ്നമില്ല, അവർ മലയാളം കൂടി പഠിക്കണമെന്നു മാത്രം. ഇതിന് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. മലയാളം പഠിക്കുന്നതിലൂടെ ആരുടെയും തൊഴിൽ നഷ്ടപ്പെടില്ല. 1987 മുതൽ ഇതിനുള്ള ശ്രമം നടത്തിവരുന്നു.
ബില്ലിലെ ചില വ്യവസ്ഥകൾ ഭാഷാപരമായ സന്തുലിതാവസ്ഥ മാറുന്നതിന് ഇടയാക്കുമെന്ന് തടസവാദമുന്നയിച്ച് എം. ഉമ്മർ പറഞ്ഞു. അറബി, ഉറുദു പോലുള്ള ന്യൂനപക്ഷ ജനതയുടെ ഭാഷ അന്യമാവും. ഇത് മൗലികാവകാശ ലംഘനവും കേന്ദ്ര നിയമത്തിന് വിരുദ്ധവുമാണ്. ബില്ല് ഇതേരൂപത്തിൽ നിയമമാക്കിയാൽ ഭരണഘടനാപരമായി നിലിനില്പുണ്ടാവില്ല.
മലയാളം നിർബന്ധിതമാക്കുന്നത് പ്രായോഗികമല്ലെന്ന് കെ.എം. മാണിയും പറഞ്ഞു. കേന്ദ്ര അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാവും ഇത്. രാഷ്ട്രപതിയുടെ അനുമതിയും കിട്ടണം. മലയാളത്തിന് ക്ളാസിക്കൽ പദവി കിട്ടിയെങ്കിലും ക്ളാസിൽ പഠിപ്പിക്കുന്ന ഭാഷയായി മാറിയില്ലെന്ന് വി.ടി. ബൽറാം പറഞ്ഞു. ഒറ്റയടിക്ക് നടപ്പാക്കുമ്പോൾ ഭാഷാന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണം.
ബിൽ സെലക്ട് കമ്മിറ്റി പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.സി. ജോസഫ് നിർദ്ദേശിച്ചു. പ്രവാസികളുടെ മക്കൾ പഠിക്കുന്നത് മലയാളമല്ല. നാട്ടിലേക്കു വരുമ്പോൾ അവർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണം.
എസ്. ശർമ (സി.പി.എം), എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എൻ.എ. നെല്ലിക്കുന്ന് (ലീഗ്), എൻ. ജയരാജ് (കേരള കോൺഗ്രസ്), പി.സി. ജോർജ്, ജോർജ് ഫെർണാണ്ടസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗിക ഭാഷ മലയാളം: ഉത്തരവ്‌ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധ വകുപ്പുകളിൽ മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കണമെന്ന്‌ ഉത്തരവ്‌.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ സെക്രട്ടറിയേറ്റ്‌ ഉൾപ്പെടെയുള്ള സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികൾ വിലയിരുത്താൻ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന്‌ വിലയിരുത്തിയിരുന്നു.
ഇതേ തുടർന്നാണ്‌ മെയ്‌ ഒന്നു മുതൽ മലയാളം കർശനമായി നടപ്പാക്കണമെന്ന്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്‌ ഉത്തരവിറക്കിയിട്ടുള്ളത്‌. സംസ്ഥാനത്തെ തമിഴ്‌, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക്്‌ ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്‌, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകൾ, ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ ഏതെങ്കിലും നിയമത്തിൽ പ്രത്യേകം പരാമർശമുള്ള സംഗതികൾ എന്നീ സാഹചര്യങ്ങളിൽ കുറിപ്പ്്‌ ഫയൽ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകൾക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മെയ്‌ ഒന്ന്‌ മുതൽ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ എല്ലാ വകുപ്പ്‌ തലവൻമാരും ഓഫീസ്‌ മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികൾ മൂന്നുമാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. ഈ നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഭരണഭാഷ മലയാളം: പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം.

കണ്ണൂര്‍: ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകളിലെയും ഫയല്‍ മലയാളത്തിലാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. രണ്ടുമാസത്തിനകം പൂര്‍ണതോതില്‍ ഭരണഭാഷ മലയാളമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ മുഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ഓഫീസ് കാര്യങ്ങള്‍ മാതൃഭാഷയിലാക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിയോടെയുള്ള സമീപനമാണ് സംസ്ഥാന സര്‍കാരിനുള്ളത്. അതിനനുസരിച്ച് ഫലപ്രദമായ നടപടികള്‍ ജീവനക്കാര്‍ കൈക്കൊള്ളണമെന്നും എഡിഎം ആവശ്യപ്പെട്ടു.
പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മുന്നു മാസത്തിലൊരിക്കല്‍ ജില്ലാ മേധാവികള്‍ ഏകോപന സമിതിക്ക് നല്‍കണം. ഓരോ വകുപ്പിലും കൈവരിച്ച നേട്ടം, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍, ഭരണഭാഷ മലയാളമാക്കാന്‍ വകുപ്പ് തലത്തില്‍ രൂപീകരിച്ച കര്‍മ്മപരിപാടി എന്നിവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളാണ് നല്‍കേണ്ടത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജന്മഭൂമി: http://www.janmabhumidaily.com/news612515#ixzz4fiCLYrJ2

എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും.

തിരുവനന്തപുരം ∙ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും.

തിരുവനന്തപുരം: മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമംവരുന്നു. പത്താംക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടാണ് തയാറായിരിക്കുന്നത്.

സി.ബി.എസ്.ഇ.യില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഭാഷാപഠനം ഇല്ലാത്തതിനാലാണ് പത്താം ക്ലാസ് വരെയാക്കി ഇത് പരിമിതപ്പെടുത്തിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ചയ്ക്ക് വന്നേക്കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷന്‍ അതത് ബോര്‍ഡുകളുമായിട്ടാണ്. അത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന എതിര്‍പ്പില്ലാ രേഖയാകും (എന്‍.ഒ.സി.) സര്‍ക്കാര്‍ പിന്‍വലിക്കുക. 12 വരെ ഭാഷാപഠനം നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.,സ്വാശ്രയ സ്‌കൂളുകളിലെല്ലാം നിയമം ബാധകമായിരിക്കും. ഭാഷാന്യൂനപക്ഷങ്ങളുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിയമം നടപ്പാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാകും പഠനം. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുന്ന കുട്ടികളും മലയാളം പഠിക്കണം. അവര്‍ക്ക് ആദ്യവര്‍ഷം പരീക്ഷയുണ്ടാകില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്നത് നിയമവിരുദ്ധമാണ്. അത്തരം സ്‌കൂളുകള്‍ക്ക് 500 രൂപ പിഴയിടും. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ ആ സ്‌കൂളിന്റെ എന്‍.ഒ.സി. പിന്‍വലിക്കും. സംസ്ഥാനത്ത് അഫിലിയേറ്റ് ചെയ്ത സ്‌കൂളാണെങ്കില്‍ അംഗീകാരം റദ്ദാക്കും. തമിഴ്‌നാട് 2006-ല്‍ പത്താം ക്ലാസ് വരെ തമിഴ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. ആദ്യ വര്‍ഷം ഒന്നാം ക്ലാസിലും പിന്നീട് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. മലയാള ഭാഷാപഠനം എല്ലാക്ലാസിലേക്കും ഒരുമിച്ച് തുടങ്ങാനാണ് ഓര്‍ഡിനന്‍സിന്റെ കരടില്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തിലും മന്ത്രിസഭയുടെ തീരുമാനം നിര്‍ണായകമാകും. കരിക്കുലത്തിന്റെ ഭാഗമാകണം - പൊതുവിദ്യാഭ്യാസ സെക്രട്ടറി മലയാളഭാഷ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പഠിച്ചാലേ ഉദ്ദേശിക്കുന്നഫലം ലഭിക്കൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. നിലവിലുള്ള വിഷയങ്ങള്‍ക്കൊപ്പം ആഡ് ഓണ്‍ വിഷയമായി മലയാളം പഠിച്ചാല്‍ വഴിപാടുപോലാകും. ഒറ്റയടിക്ക് എല്ലാ ക്ലാസുകളിലും നടപ്പാക്കണോ എന്നത് മന്ത്രിസഭ തീരുമാനിക്കണം. തമിഴ്‌നാട്ടില്‍ സമാനരീതിയില്‍ തമിഴ് പഠനം നിര്‍ബന്ധമാക്കിയപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി തീരുമാനം അംഗീകരിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്നക്ലാസുകളില്‍ നിര്‍ബന്ധിക്കരുത് - മാനേജ്‌മെന്റ് അസോസിയേഷന്‍ എട്ടാം ക്ലാസ് വരെ മലയാള ഭാഷ പഠിപ്പിക്കുമെന്ന് സി.ബി.എ്‌സ്.ഇ. മാനേജ്‌മെന്റ് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം പറഞ്ഞു. എട്ടാം ക്ലാസ് വരെ അതത് സംസ്ഥാനങ്ങളിലെ ഭാഷ പഠിപ്പിക്കുക സി.ബി.എസ്.ഇ. നയമാണ്. എന്നാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുത്ത കുട്ടി മലയാളവും പഠിക്കണമെന്ന് വന്നാല്‍ അധികഭാരമാകും. ഇത് അഖിലേന്ത്യാ മാതൃകയ്ക്ക് വിരുദ്ധമാകും.

2017, മാർച്ച് 5, ഞായറാഴ്‌ച

ഏഴാം സംസ്ഥാന സമ്മേളന വാര്‍ത്തകള്‍.

മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം

കല്‍പ്പറ്റ:മലയാള ഐക്യവേദിയുടെ ഏഴാമത് ജില്ലാ സമ്മേളനം ജില്ലാ ലൈബ്രറി ഹാളില്‍ നടന്നു. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചു പിടിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തും. സമ്മേളനത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് സര്‍വ്വകലാശാല യില്‍നിന്നും ‘മൊയിന്‍ കുട്ടി വൈദ്യര്‍ കൃതികള്‍ ഭാഷയും വ്യവഹാരവും’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ബാവ കെ.പാലുകുന്നിനുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി പുല്‍പ്പള്ളി പ്രവര്‍ത്തന റപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് പുത്തന്‍പറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍, സംസ്ഥാന സമിതി അംഗം പ്രതീപന്‍ എം പി, പ്രീത ജെ. പ്രിയദര്‍ശിന, ബാവ കെ പാലുകുന്ന് , മുഹമ്മദ് ബഷീര്‍ പി. കെ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. കെ ജയചന്ദ്രന്‍ (പ്രസിഡന്റ്) പ്രീത ജെ.പ്രിയദര്‍ശിനി (വൈസ് പ്രസിഡന്റ്) മുഹമ്മദ് ബഷീര്‍ പി. കെ (സെക്രട്ടറി) അനില്‍ കുറ്റിച്ചിറ (ജോയിന്റ് സെക്രട്ടറി) ബാവ കെ.പാലുകുന്ന് (ഖജാന്‍ജി) പ്രൊഫ പി. സി രാമന്‍കുട്ടി (കണ്‍വീനര്‍).

ഏഴാം സംസ്ഥാന സമ്മേളനം ചിത്രങ്ങളിലൂടെ.
















2017, മാർച്ച് 2, വ്യാഴാഴ്‌ച

ഹൈക്കോടതികളില്‍ ഹിന്ദിയും പ്രാദേശികഭാഷകളും ഉപയോഗിക്കണമെന്ന് പാര്‍ലമെന്ററി സമിതി

ഹൈക്കോടതികളില്‍ ഹിന്ദിയും പ്രാദേശികഭാഷകളും ഉപയോഗിക്കണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. ജുഡീഷ്യറിയുടെ അനുമതി തേടാതെതന്നെ കേന്ദ്രസര്‍ക്കാരിന് ഇക്കാര്യം നടപ്പാക്കാന്‍ അധികാരമുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു നിലവില്‍ സുപ്രീംകോടതിയിലും രാജ്യത്തെ 24 ഹൈക്കോടതികളിലും ഇംഗ്ലീഷിലാണ് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത്. കൊല്‍ക്കത്ത, മദ്രാസ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക ഹൈക്കോടതികളില്‍ യഥാക്രമം ബംഗാളി, തമിഴ്, ഗുജറാത്തി, ഹിന്ദി , കന്നട ഭാഷകള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങളെല്ലാം 2012 ഒക്ടോബര്‍ 11-ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. '97-ലെയും '99-ലെയും സമാനമായ വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചത്. എന്നാല്‍, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇംഗ്ലീഷിന് പുറമേ മറ്റ് പ്രാദേശിക ഭാഷകളും ഹൈക്കോടതികളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി. നിയമ, പേഴ്‌സണല്‍കാര്യ വകുപ്പുകള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിയാണ് ഇക്കാര്യം ശുപാര്‍ശചെയ്തത്. ഭരണഘടനയിലെ 348-ാം വകുപ്പ് പ്രകാരം ഹൈക്കോടതികളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഭാഷകള്‍ ഉപയോഗിക്കുന്നതിന് ജുഡീഷ്യറിയുമായുള്ള കൂടിയാലോചന ആവശ്യമില്ല. ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകള്‍ ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ് -പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി പറയുന്നു. 1965-ല്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തീരുമാനപ്രകാരം ഹൈക്കോടതികളില്‍ ഉപയോഗിക്കുന്ന ഭാഷ മാറ്റുന്നതിന് മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങള്‍ തേടാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, 1965-ലെ തീരുമാനം പുനഃപരിശോധിക്കുന്നതിനായി 2016 ജൂലായില്‍ കേന്ദ്രമന്ത്രിസഭ തയ്യാറാക്കിയ കരട് മന്ത്രിസഭാ കുറിപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് പാര്‍ലമെന്ററിസമിതി ശുപാര്‍ശ ചെയ്തു.
 
ഹൈക്കോടതികളില്‍ ഹിന്ദിയോ പ്രാദേശിക ഭാഷകളോ ഉപയോഗിക്കുന്നതിന് രാഷ്ട്രപതി അനുമതി നല്‍കുന്നതിനുമുമ്പ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടല്‍ ആവശ്യമില്ല എന്ന തരത്തില്‍ തീരുമാനമെടുക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.