2017, മേയ് 1, തിങ്കളാഴ്‌ച

മലയാളം ഓര്‍ഡിനന്‍സ് : ധീരമായ നടപടിയെന്ന് സാംസ്കാരികനായകര്‍

പാഠ്യപദ്ധതി ഭേദമെന്യേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍ തീരുമാനം ധീരമെന്ന് സാംസ്കാരിക നായകര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ നല്ല വഴിയിലൂടെ നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ തീരുമാനത്തിലുണ്ട്. ഇത് ഈ വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് നിയമമാക്കണമെന്നും സാംസ്കാരിക നായകര്‍ അഭ്യര്‍ഥിച്ചു.
  സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, ഓംചേരി, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, എം കെ സാനു, കാനായി കുഞ്ഞിരാമന്‍, സി രാധാകൃഷ്ണന്‍, സച്ചിതാനന്ദന്‍, എം മുകുന്ദന്‍, ആനന്ദ്, വൈശാഖന്‍, സേതു, കല്‍പ്പറ്റ നാരായണന്‍, സത്യന്‍ അന്തിക്കാട്, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചത്.
  കേരളത്തിലെ സാംസ്കാരികരംഗവും സാധാരണക്കാരായ ജനങ്ങളും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് മാതൃഭാഷ നിര്‍ബന്ധമാക്കിയ നിശ്ചയദാര്‍ഢ്യമാര്‍ന്ന നടപടി. ശക്തമായ ഒരു ഓര്‍ഡിനന്‍സിലൂടെ അത് സാധ്യമാക്കിയ  സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ക്കുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read more: http://www.deshabhimani.com/news/kerala/news-kerala-14-04-2017/637537

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.