2011, ജൂൺ 29, ബുധനാഴ്‌ച

മലയാളം ഒന്നാംഭാഷ: ഐ.ടിക്ക് സമയം കുറയ്ക്കില്ല

തിരുവനന്തപുരം: ഐ.ടിയുടെ സമയം വെട്ടിക്കുറയ്ക്കാതെതന്നെ മലയാളം ഒന്നാംഭാഷയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവായി. രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേളസമയത്തോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ മലയാളത്തിന് സമയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ല.

പത്താംക്ലാസ് വരെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത്. കന്നട, തമിഴ് മാതൃഭാഷയുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ തന്നെ ഒന്നാംഭാഷയായി പഠിക്കാം. അതേസമയം അവര്‍ രണ്ടാംഭാഷയായി മലയാളം പഠിക്കണം. ഓറിയന്‍റല്‍ സ്‌കൂളുകളിലും ഈ സംവിധാനം തുടരാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2011, ജൂൺ 8, ബുധനാഴ്‌ച

2011, ജൂൺ 7, ചൊവ്വാഴ്ച

പേടിക്കേണ്ട, ഒന്നാം ഭാഷ നിങ്ങളെ രണ്ടാമതാക്കില്ല

ലേഖനം വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക.

p.pavithran

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഇംഗ്ലീഷ് മീഡിയം വിട്ട് മലയാളത്തിലേക്ക്

English-medium students switch over to Malayalam
The Hindu
03-06-2011, Staff Reporter
Welcome change:The 10 students from three English-medium unaided schools being accorded a welcome at Government Upper Primary School,

KANHANGAD: In what could be described as setting a precedent, 10 students of three English-medium unaided schools joined Malayalam-medium classes at Government Upper Primary School, Kanhirapoyil, near here, on Thursday. The students were given a grand reception on the school premises.

Ten students in standards I, III, IV, V and VI opted to join the school, thanks to the academic excellence registered by the government institution in recent years, School Headmaster Kodakkad Narayanan told The Hindu.

District panchayat president P. P. Shyamala Devi, District Institute of Education and Training Principal P.M. Balakrishnan and senior district Education officials visited the school to attend the function, Mr. Narayanan said.

The Kanhirapoyil school has achieved a good track record in various academic and creative activities in recent years.

Three of the seven students from 70 schools in the Hosdurg sub-education district who were awarded Lower Secondary Scholarship (LSS) were from the school, the Headmaster said here on Thursday.
------------------------------------------------------------------------------------------------
മലയാളം തേടിയെത്തിയ 'ഇംഗ്ലീഷു'കാര്‍ക്ക് സ്വീകരണമൊരുക്കി
മാതൃഭൂമി
Posted on: 03 Jun 2011
കാഞ്ഞിരപ്പൊയില്‍: ഇംഗ്ലീഷ് മീഡിയത്തിനോട് വിടപറഞ്ഞ് മലയാളത്തെ സ്‌നേഹിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണമൊരുക്കിയാണ് കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി. സ്‌കൂളിിെല പ്രവേശനോത്സവം ആഘോഷമാക്കി മാറ്റിയത്. പത്തുകുട്ടികളാണ് ഇത്തവണ മലയാളത്തിലേക്ക് ചേക്കേറി കാഞ്ഞിരപൊയില്‍ സ്‌കൂളിലെത്തിയത്.

ശ്രുതി(നാലാം തരം), ശ്രീരാജ്, അശ്വിന്‍ പി.വി, ശ്രീഹരി പി.വി.(ആറാംതരം), നന്ദന ജനാര്‍ദ്ദനന്‍(മൂന്നാംതരം), അഭിനവ് രവീന്ദ്രന്‍, റീതു, ദേവിക, കാര്‍ത്തിക്, അഭിന(ഒന്നാംതരം) എന്നിവരാണവര്‍. നവാഗതരെ മാലയിട്ട് സ്വീകരിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് പ്രശസ്ത തായമ്പക വിദഗ്ദ്ധന്‍ മടിക്കൈ ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളവും മുത്തുക്കുടകളും കൊഴുപ്പേകി.

മഴച്ചിത്രങ്ങള്‍ നനയാതെ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. എല്‍.എസ്.എസ്. വിജയികളായ ഗോകുല്‍ സുരേഷ്, അര്‍ഫാന, ഹാഷിറ, യു.എസ്.എസ്. വിജയി ഷൈജ, എസ്.എസ്.എല്‍.സി.യില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കൃഷ്ണപ്രിയ, അശ്വതി എന്നിവരെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മടത്തിനാട്ട് രാജന്‍, സത്യ കെ., എം.കമലം, കെ.വിജയന്‍, സരിത മൂടിക്കാനം, അശോകന്‍ മടയമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് എം.രാജന്‍ സ്വാഗതവും എ.സി.നന്ദകുമാരന്‍ നന്ദിയും പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി.

2011, ജൂൺ 1, ബുധനാഴ്‌ച

ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ

മാതൃഭൂമി
Posted on: 02 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്ന തീരുമാനം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ഒന്നാംഭാഷയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ചില കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനാല്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിരിയഡ് ക്രമീകരണം സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയാതെവന്നതോടെ ഈ വര്‍ഷം മലയാളം ഒന്നാംഭാഷയാക്കാന്‍ കഴിയില്ലെന്ന നിലപാട് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു.
ഒന്നാംഭാഷ മലയാളമാക്കുന്നത് അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ കുറച്ചു ദിവസങ്ങളായി 'മാതൃഭൂമി' വഴി പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ഇതേത്തുടര്‍ന്ന് രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ യെടുത്താണ് മലയാളം ഈ വര്‍ഷംതന്നെ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന തീരുമാനം മന്ത്രിസഭയെക്കൊണ്ടെടുപ്പിച്ചത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്നതുപോലെ ഐ.ടി.യുടെ പീരിയഡായിരിക്കും മലയാളത്തിന് അധികമായി കണ്ടെത്തേണ്ടിവരിക. ഇപ്പോള്‍ ആഴ്ചയില്‍ നാലുപിരിയഡ് ഐ.ടി.ക്കുണ്ട്. മലയാളം ഒന്നാംഭാഷയല്ലാത്ത കുട്ടികള്‍ക്ക് രണ്ടുപിരിയഡേ മലയാളത്തിനുള്ളൂ. ഇനിമുതല്‍ അത് മൂന്നാകും. സാധാരണ കുട്ടികള്‍ക്കുള്ള മലയാളം പിരിയഡിലും വര്‍ധന വരും. മലയാളം ഒട്ടും പഠിക്കേണ്ടതില്ലാതിരുന്ന ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണം.
വി.എച്ച്.എസ്.ഇ.യില്‍ നിലവില്‍ ഇംഗ്ലീഷേ ഉണ്ടായിരുന്നുള്ളൂ. അവിടെയും മലയാളം പാഠ്യവിഷയമാകും. കേന്ദ്ര സിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കും. കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പിരിയഡ് ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് അറിയിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി.
വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി, വ്യവസായമന്ത്രി, റവന്യൂമന്ത്രി, ഗ്രാമവികസനമന്ത്രി എന്നിവരും മുന്‍ വിദ്യാഭ്യാസമന്ത്രിമാരായ ടി.എം.ജേക്കബ്, പി.ജെ. ജോസഫ് എന്നിവരുമാണ് സമിതിയിലുള്ളത്. ഈ മാസം എട്ടിനോ പതിനഞ്ചിനോ ചേരുന്ന മന്ത്രിസഭായോഗത്തില്‍ സമിതി നിര്‍ദേശം സമര്‍പ്പിക്കും.
സ്‌കൂളുകള്‍ക്ക് നാനൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കും. ഇത് ഫലപ്രദമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ക്ക് അടിമകളായ വിദ്യാര്‍ഥികളെ കണ്ടെത്താനും നടപടി യുണ്ടാകും. സ്‌കൂളുകളില്‍ ആവശ്യമായ ബോധവത്കരണം നടത്തും.