2013, മേയ് 14, ചൊവ്വാഴ്ച

സി.ബി.എസ്‌.ഇ. സ്‌കൂളുകളില്‍ മലയാളം ഒഴിവാക്കാനാകില്ലെന്ന്‌ സര്‍ക്കാര്‍

ന്യൂഡല്‍ഹി: സി.ബി.എസ്‌.സി. സ്‌കൂളുകളില്‍ മലയാളം ഒഴിവാക്കാനാവില്ലെന്ന്‌ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്‌തമാക്കി. പുതിയ സി.ബി.എസ്‌.സി സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ റദ്ദു ചെയ്‌ത െഹെക്കോടതി വിധി ചോദ്യം ചെയ്‌തു സംസ്‌ഥാനം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ്‌ ഇക്കാര്യമറിയിച്ചിരിക്കുന്നത്‌.
സി.ബി.എസ്‌.സി സ്‌കൂളുകള്‍ തുടങ്ങാന്‍ മൂന്ന്‌ ഏക്കര്‍ ഭൂമി, 300 കുട്ടികള്‍, മലയാളഭാഷ, യു.ഐ.ഡി നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ മാര്‍ഗരേഖയാണ്‌ െഹെക്കോടതി സ്‌റ്റേ ചെയ്‌തത്‌. നവോദയാ സ്‌കൂളുകളില്‍നിന്നും മറ്റും വരുന്ന കുട്ടികള്‍ക്ക്‌ മലയാളഭാഷ നിര്‍ബന്ധമാക്കുന്നത്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ മാര്‍ഗരേഖയെ എതിര്‍ത്ത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മറ്റു സംസ്‌ഥാനങ്ങള്‍ മാതൃഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേരളത്തിനു മാറി നില്‍ക്കാനാവില്ലെന്നും സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ ജോജി സ്‌കറിയ മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

മംഗളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.