2015, ഡിസംബർ 20, ഞായറാഴ്‌ച

മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം തുടങ്ങി.

കല്‍പ്പറ്റ: മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം കല്പറ്റയില്‍ തുടങ്ങി. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിനു നല്കുന്ന അതേ പ്രാധാന്യം മലയാളത്തിനും നല്കണമെന്ന് രാമനുണ്ണി പറഞ്ഞു. തമിഴ്‌നാടും, കര്‍ണാടകവും അവരുടെ മാതൃഭാഷയ്ക്കു നല്കുന്ന പ്രാധാന്യം മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. നമുക്ക് മലയാളം വേണ്ടെന്നും ഇംഗ്ലീഷ് മതിയെന്നും തീരുമാനിക്കുന്ന ഉദ്യോഗസ്ഥ മേധാവികളും വിദ്യാഭ്യാസ കച്ചവടക്കാരുമാണ്. പ്രബുദ്ധരെന്നു പറയുന്ന മലയാളികള്‍ക്ക് ബോധമുദിക്കാന്‍ വൈകുന്ന സ്ഥിതിയാണ് ഭാഷയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. അധിനിവേശ ഭാഷയിലുള്ള വിഞ്ജാനം അധിനിവേശ ശക്തികളുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും ഭാഷയുടെ കാര്യത്തില്‍ രണ്ടാം സ്വാതന്ത്രസമരമാണ് മലയാള ഐക്യവേദി നടത്തുന്നതെന്നും രാമനുണ്ണി പറഞ്ഞു. മലയാള ഐക്യവേദി പ്രസിഡന്റ് ഡോ.വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. പി. പവിത്രന്‍, ആര്‍. നന്ദകുമാര്‍, എം. ബാലഗോപാലന്‍, ഡോ. പി. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.