2013, ജൂൺ 11, ചൊവ്വാഴ്ച

സഭയില്‍ മലയാളം മുഴങ്ങി

തിരുവനന്തപുരം: ആറ് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ‘ഓണറബിള്‍ മെംബേഴ്സ് ഓണറബിള്‍ സ്പീക്കര്‍’ എന്ന വിളിച്ചുചൊല്ലല്‍ നിയമസഭയില്‍ നിന്ന് പടിയിറങ്ങി.പകരം മലയാളം സ്ഥാനം പിടിച്ചു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിനെ തുടര്‍ന്നാണ് മാറ്റം.
സ്പീക്കര്‍ സഭയില്‍ പ്രവേശിക്കുന്നതിന് വരവറിയിക്കുന്ന സമ്പ്രദായം ആരംഭിച്ചത് 1949 ഡിസംബറില്‍ തിരു-കൊച്ചി നിയമസഭയിലാണ്. സ്പീക്കര്‍ വരുന്ന വിവരം സഭയെ അറിയിക്കണമെന്ന് 1949 ഡിസംബര്‍ 13ന് തിരു-കൊച്ചി സഭയില്‍ കെ.കൊച്ചുകുട്ടനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്പീക്കര്‍ ടി.എം. വര്‍ഗീസിന്‍െറ നിര്‍ദേശ പ്രകാരം ‘ഓണറബിള്‍ മെംബേഴ്സ് ഓണറബിള്‍ സ്പീക്കര്‍’ എന്ന അറിയിപ്പ് നിലവില്‍ വന്നു. ആദ്യകാലത്ത് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ് ഇത് വിളിച്ചു പറഞ്ഞിരുന്നത്. പിന്നീടാണ് സുരക്ഷാ ചുമതലയുള്ള മാര്‍ഷലിന്‍െറ ചുമതലയായത്. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സഭയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ‘ബഹുമാനപ്പെട്ട അംഗങ്ങളേ, ബഹുമാനപ്പെട്ട സഭാധ്യക്ഷന്‍’എന്ന അറിയിപ്പാണ് വന്നത്. കൈകള്‍ കൂപ്പി നമസ്കാരം പറഞ്ഞാണ് സഭാധ്യക്ഷനെ അംഗങ്ങള്‍ എതിരേറ്റത്.

1 അഭിപ്രായം:


  1. നല്ല വാർത്ത‍കൾ ഇനിയും ഉണ്ടാകട്ടെ .......
    http://malayalatthanima.blogspot.in/2013/06/blog-post_1946.html

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.