2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ക്ളാസില്‍ മലയാളം സംസാരിച്ചതിന് പിഴ

തൃശൂര്‍: ക്ളാസില്‍ മലയാളം സംസാരിച്ചതിന് ആയിരം രൂപ പിഴ. പിഴയൊടുക്കാത്ത പെണ്‍കുട്ടികളടക്കം എണ്‍പതോളം വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി. തൃശൂര്‍ മാള ഹോളിഗ്രേസ് സിബിഎസ്ഇ സ്കൂളിലാണ് സംഭവം.

പ്ളസ് വണ്‍, പ്ളസ് ടു സയന്‍സ് ബാച്ചുകളില്‍ പെട്ട എണ്‍പതോളം കുട്ടികളെയാണ് പുറത്താക്കിയത്. 103 വിദ്യാര്‍ഥികള്‍ക്കാണ് ക്ളാസില്‍ മലയാളം സംസാരിച്ചതിന് ആയിരം രൂപ വീതം സ്കൂള്‍ അധികൃതര്‍ പിഴയിട്ടത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പണമടയ്്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ രണ്ട് കുട്ടികള്‍ മാത്രമാണ് പിഴയൊടുക്കിയത്. ബാക്കിയുള്ള കുട്ടികള്‍ ക്ളാസില്‍ കയറിയെങ്കിലും പിഴയൊടുക്കാത്തതിന്റെ പേരില്‍ ഇവരെ പുറത്താക്കുകയായിരുന്നു .

പുറത്താക്കിയ ആണ്‍കുട്ടികളെ വീട്ടിലേക്ക് മടക്കിവിട്ടു. നാല്‍പതോളം വരുന്ന പെണ്‍കുട്ടികളെ ക്യാംപസില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. അതേസമയം മുമ്പും ഇതേ സംഭവം ആവര്‍ത്തിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റിന്റെ ഇത്തരം നിലപാടുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

1,30,000 രൂപയാണ് പിഴയിനത്തില്‍ മാനേജ്മെന്റിന് ലഭിക്കുക. എന്നാല്‍ സ്കൂളിലെ ഒൌദ്യോഗിക ഭാഷ ഇംഗീഷാണന്നും അത് ലംഘിച്ചതുകൊണ്ടാണ് പിഴ ചുമത്തിയതെന്നുമാാണ് മാനേജമെന്റിന്റെ വിശദീകരണം.
മനോരമ ഓണ്‍ലൈന്‍

2 അഭിപ്രായങ്ങൾ:

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.