2011, ജൂലൈ 18, തിങ്കളാഴ്‌ച

മലയാളം ഒന്നാംഭാഷ അപാകം പരിഹരിക്കണം

തിരുവനന്തപുരം: സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ അപാകം പരിഹരിക്കണമെന്ന് മലയാള ഐക്യവേദി ആവശ്യപ്പെട്ടു. രാവിലെയോ ഉച്ചയേ്ക്കാ സ്‌കൂള്‍വിട്ടസമയത്തോ മലയാളം അധികപിരീഡ് ഉള്‍ക്കൊള്ളിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് അപ്രായോഗികമാണ്. പുതിയ തസ്തിക സൃഷ്ടിക്കാത്തതും മലയാളം ഒന്നാംഭാഷയാക്കാനുള്ള നീക്കത്തെ തകര്‍ക്കുമെന്ന് മലയാളഐക്യവേദി ജനറല്‍ സെക്രട്ടറി കെ.കെ.സുബൈര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളപഠനം ഏര്‍പ്പെടുത്തുക, ഹയര്‍സെക്കന്‍ഡറിയില്‍ മലയാളം ഇല്ലാത്ത സ്‌കൂളുകളില്‍ ആദ്യ ഐച്ഛിക വിഷയമായി ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അട്ടിമറിക്കപ്പെട്ടു. സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകളില്‍ പത്താംതരംവരെ മലയാളം അടിസ്ഥാനപാഠാവലി പഠിപ്പിക്കാനുള്ള നീക്കവും നടപ്പാക്കിയിട്ടില്ല. ഇക്കാരണങ്ങളാല്‍ മലയാളം ഒന്നാംഭാഷയാക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പാഴ് വാക്കായി അവസാനിക്കാനാണ് സാധ്യത. എസ്.എസ്.എല്‍.സി ബുക്കില്‍ മലയാളത്തില്‍ പേരെഴുതുന്ന കോളം നീക്കം ചെയ്ത വിദ്യാഭ്യാസവകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്നും മലയാളഐക്യവേദി ആവശ്യപ്പെട്ടു.
മാതൃഭൂമി
17 Jul 2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.