2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

കോടതിഭാഷ മലയാളമാക്കാന്‍ ആവശ്യം ശക്തം

കൊച്ചി: കോടതിഭാഷ മലയാളമാക്കാനുള്ള ആവശ്യം ശക്തിപ്പെടുന്നു. അറിവ് നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് മലയാളഭാഷാവാദികള്‍ ഇതിനുള്ള ശ്രമം പുനരാരംഭിച്ചത്. ഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് കാല്‍ ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ വര്‍ഷം മലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഒപ്പം കീഴ്കോടതി ഭാഷ മലയാളമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പ്രഫ. എം.എന്‍. കാരശേരി കോടതിയില്‍ നേരത്തേ നല്‍കിയിട്ടുണ്ട്. ഈ ഹരജിയില്‍ നിലപാടറിയിക്കാന്‍ രജിസ്ട്രാറോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേരളത്തിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാക്കണമെന്ന അച്യുതമേനോന്‍ സമിതിയുടെ ശിപാര്‍ശ 1958 ല്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല. 1969 ല്‍ ഭരണഭാഷാ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോടതികളിലെ ഭാഷ മലയാളമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് ലഭിച്ചിരുന്നു. 1973 ല്‍ വീണ്ടും ഈ ആവശ്യം ശക്തമായതോടെ കീഴ്കോടതികളില്‍ മലയാളം നടപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി. 1987 ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമീഷന്‍ ഇതേ ആവശ്യം വിശദമായ നിര്‍ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഭാഷ മലയാളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോടതികളില്‍ നീതി തേടി എത്തുന്നവര്‍ ഭൂരിഭാഗവും ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവരാണ്. ചട്ടങ്ങളും ഉപവകുപ്പുകളും കടുപ്പമേറിയ പദപ്രയോഗങ്ങളുമടങ്ങുന്ന കോടതി നടപടി രേഖകള്‍ ഇംഗ്ളീഷില്‍ നല്‍കുന്നത് കക്ഷികള്‍ക്ക് ആശയക്കുഴക്കം സൃഷ്ടിക്കുമെന്ന് മലയാള ഭാഷാവാദികള്‍ പറയുന്നത്.
ഇംഗ്ളീഷിലുള്ള അറിവില്ലായ്മ കൊണ്ട് അഭിഭാഷകരുടെ ചൂഷണം ഏറെയാണ്. കോടതിയിലെ വാദവും വിധിന്യായവും കൂടുതലും ഇംഗ്ളീഷിലാണ്. അതുകൊണ്ടുതന്നെ കോടതി മുറികളില്‍ അര്‍ഥമറിയാതെ നില്‍ക്കുന്നവരാണ് കക്ഷികളില്‍ കൂടുതലും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും കോടതി നടപടികള്‍ അവരവരുടെ ഭാഷകളിലാണ് രേഖപ്പെടുത്തുന്നത്.
മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ സ്വന്തം ഭാഷ ആക്കുന്നതിന് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും മൊഴിയെടുക്കുന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതുമെല്ലാം മലയാളത്തിലാണ്. ഇത് കോടതികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം ശനിയാഴ്ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വൈകുന്നേരം മൂന്നിന് കോടതി ഭാഷാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി നടപ്പാക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഭാഷാ വാദികളുടെ തീരുമാനം.

2012 ഒക്‌ടോബർ 13, ശനിയാഴ്‌ച

VS asks CM to call for expert views on Malayalam varsity

Leader of the Opposition V.S. Achuthanandan has urged the government to set up an expert committee to recommend the academic areas that should become the focus of the proposed Malayalam University.
In a letter to Chief Minister Oommen Chandy on Friday, he said the government appeared to be in a hurry to inaugurate the university on November 1 on the basis of a report prepared by Chief Secretary K. Jayakumar.
In his report, Mr. Jayakumar had proposed courses such as M.A. (Poetry), M.A. (Drama), M.A. (Novel), and also two campuses spread over an area of 100 acres for the university, Mr. Achuthanandan said.
But Mr. Achuthanandan said there should be more discussion for deciding where the campus should be located and how much land should be made available for it.
He also felt the Chief Secretary’s recommendations were not in line with the basic concept of such a university.
The university should be one that should deal with specialised research in Malayalam language and literature and also in Kerala culture. The universities devoted to Tamil, Kannada and Telugu could provide a model for Malayalam University, Mr. Achuthanandan said.
He wanted the government to include teachers and academicians of high stature in the expert committee for preparing a detailed report on the character of the university. The report should then be subjected to a discussion before accepting the final scheme of the university.
He also urged the government to introduce a Bill in the Assembly for making Malayalam the compulsory first language in all schools in the State.
The government had issued an order stipulating the teaching of Malayalam as the first language in the schools, but a Division Bench of the High Court of Kerala had ruled that the government could not issue such a stipulation in the case of the CBSE schools in the State.
More and more CBSE schools were being sanctioned in the State. If Malayalam was not taught in these schools, the younger generation would soon be totally alienated from the language, he said.

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

കോടതിഭാഷ - നിവേദനമാതൃക


സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണം

തിരുവനന്തപുരം: മലയാളഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയം ശുപാര്‍ശ ചെയ്യുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് ഓരോ സംസ്ഥാനത്തും നിയമിക്കപ്പെടുന്നവര്‍ തദ്ദേശഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമുള്ളപോലെയായിരിക്കണം സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവ്.

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി. എന്നിങ്ങനെ പൊതുപരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന കോഴ്‌സുകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം. മാതൃഭാഷയിലും ഉത്തരമെഴുതാന്‍ അനുവദിക്കുകയും വേണം. പി.ടി.തോമസ് എം.പി. അധ്യക്ഷനായ സമിതി രൂപം നല്‍കിയ കരട് സാംസ്‌കാരിക നയം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഭരണഭാഷയും കോടതി ഭാഷയും പൂര്‍ണമായും മലയാളത്തിലാക്കണം. അക്കാദമികമായ എല്ലാ മേഖലകളിലും മലയാളത്തിന് പ്രവേശനം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷയിലായിരിക്കണം.

വൈദേശിക എഴുത്തുകാരെ ആകര്‍ഷിച്ച് മലയാളം പഠിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മലയാളഭാഷയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിദേശികള്‍ക്ക് ഗുണ്ടര്‍ട്ടിന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.

ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം. സമൂഹത്തിന്റെ വാമൊഴി-വരമൊഴി സമ്പത്ത് വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കണം. സ്‌കൂളുകളില്‍ കലാ, കരകൗശലരംഗങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകരെ നിയമിക്കും.

ദേശീയ സാഹിത്യ, സംഗീത, നാടക അക്കാദമികളുമായി ചേര്‍ന്നുനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. കേരള സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി 25 പേരടങ്ങുന്ന സാംസ്‌കാരിക ഉപദേശക കൗണ്‍സില്‍ രൂപവത്കരിക്കണം. സാംസ്‌കാരിക മന്ത്രിയായിരിക്കണം ഈ കൗണ്‍സിലിന്റെ ചെയര്‍മാന്‍.
കേരള കലാമണ്ഡലത്തെ നാടന്‍ കലകളടക്കമുള്ള കലകളുടെയും അനുബന്ധവിഷയങ്ങളുടെയും ഉന്നതപഠനത്തിനായി ഒരു സര്‍വകലാശാലയാക്കി ഉയര്‍ത്തണം. നിലവിലുള്ള നൃത്ത, സംഗീത, കലാ കോളേജുകള്‍ ഈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യണം. നാടകം, പാരമ്പര്യകലകള്‍ എന്നിവയും പഠനവിഷയമാക്കണം. പഴയ കൊട്ടാരങ്ങള്‍, കോട്ടകള്‍, വാസ്തുശില്പങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വിനോദ സഞ്ചാരവും പരിപോഷിപ്പിക്കാം.

അന്യം നിന്നുകൊണ്ടിരിക്കുന്ന നിലത്തെഴുത്ത് കളരികള്‍ പുനരുജ്ജീവിപ്പിക്കും.കലാസാംസ്‌കാരിക രൂപങ്ങളെ രേഖപ്പെടുത്തി സംരക്ഷിക്കാന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി പ്രഖ്യാപിക്കും. സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, രംഗപ്രയോഗത്തിനുള്ള കോപ്പുകള്‍ എന്നിവയുടെ നിര്‍മാണം കലാപ്രവര്‍ത്തനമായി അംഗീകരിച്ച് പരിപോഷിപ്പിക്കും.

ലൈബ്രറി സെസ്സ് ഒരു ശതമാനമാക്കി ലൈബ്രറികള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവ് വരുത്താതെ അധികമായി ലഭിക്കുന്ന തുക സാംസ്‌കാരിക വകുപ്പിന് നല്‍കണം. എഴുത്തുകാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വഴി വിഖ്യാത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. നാടോടി, ഗോത്രകലകള്‍ സംരക്ഷിക്കാനും നടപടിയുണ്ടാകും. കളരികളും ഗുരുകുലങ്ങളും സംരക്ഷിക്കും.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ തുല്യമായി ആദരിക്കുന്ന സാംസ്‌കാരിക നയമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് സമിതി പറയുന്നു. എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമതിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
02.10.2012

2012 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

കാരശ്ശേരിമാഷിന് ഐക്യവേദിയുടെ സ്നേഹാദരം..

മലയാള ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിൻറെ ഹൃദയഭാവങ്ങൾക്ക് തങ്ങളുടെ സാന്നിധ്യത്താൽ പൂർണ്ണതയേകിയ ഗുരുശ്രേഷ്ഠരെ ഓർക്കുന്നു,ആദരിക്കുന്നു. കാരശ്ശേരിമാഷിന് ഐക്യവേദിയുടെ സ്നേഹാദരം.. കാരശ്ശേരി മാഷ് തൻറെ ഗുരുനാഥനായ അഴീക്കോടിനെക്കുരിച്ചെഴുതിയ 'അഴീക്കോട് മാഷ്' എന്ന പുസ്തകം മലയാളസാഹിത്യത്തിലെ ഗുരുതുല്യനായ എഴുത്തുകാരൻ ശ്രീ.എം.ടി.വാസുദേവൻ നായർ പ്രകാശനംചെയ്യുന്നു. ഭാഷാപോഷിണി പത്രാധിപർ കെ.സി.നാരായണൻ, ദേശാഭിമാനി പത്രാധിപർ ഡോ.കെ.പി.മോഹനൻ, ഡോ.പി.പവിത്രൻ എന്നിവർ പങ്കെടുക്കുന്നു...
സപ്തം.15 ശനി വൈകുന്നേരം 3 മണി കോഴിക്കോട്...

2012 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ബസ്സ് ടിക്കറ്റ് മലയാളത്തിലാകണം


ഭാഷയുടെ തലത്തിലുള്ള അടിമത്തത്തില്‍ നിന്ന് നമുക്ക് രക്ഷപെടേണ്ടെ?
ഒന്നിനും ഉപയോഗമില്ലാത്ത ഒരു ഭാഷയായി മലയാളം നിലനില്‍ക്കുമോ?
മലയാളം നിലനിന്നാലല്ലെ മലയാളിയും ഓണവുമെല്ലാം ഉണ്ടാകൂ....
മലയാളം നിലനില്കട്ടെ, മലയാളിയും. എല്ലാര്‍ക്കും ഓണാശംസകള്‍...