പ്ലസ് വണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്ലസ് വണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂലൈ 18, ബുധനാഴ്‌ച

പ്ലസ്‌വണ്‍: സി.ബി.എസ്.ഇ. സ്‌കൂള്‍ പരീക്ഷ പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടത്തുന്ന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി ഉപസമിതി നിര്‍ദേശിച്ചു. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുമാത്രം പ്രവേശന മാനദണ്ഡമാക്കി പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താനും സമിതി ശുപാര്‍ശ ചെയ്തു.

സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റുകള്‍ മുഴുവന്‍ കൈയടക്കുന്നത് വിവാദമായതോടെ ഇക്കാര്യത്തില്‍ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉപസമിതി യോഗം ചേര്‍ന്നത്.

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി. എന്നിവ വിജയിച്ചെത്തുന്നവര്‍ക്ക് പ്രവേശനത്തിനായി മൂന്ന് പോയിന്‍റ് ബോണസ് നല്‍കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കുള്ള അധിക പോയിന്‍റ് അഞ്ചായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ മറ്റൊരാവശ്യം. ഇപ്പോള്‍ ഈ വിഭാഗത്തിന് രണ്ട് പോയിന്‍റാണ് അധികമായി നല്‍കുന്നത്. ഗുണമേന്മയുള്ള ഏകീകൃത സിലബസ് നടപ്പാക്കണമെന്ന നിര്‍ദേശവും ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍ അനില്‍കുമാര്‍, എസ്.സി.ഇ.ആര്‍. ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. തിലക്, സംഘടനാ നേതാക്കളായ ജെ. ശശി, ഹരിഗോവിന്ദന്‍ എന്നിവരടങ്ങിയ സമിതി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
മാതൃഭൂമി

വിഷയത്തില്‍ മലയാള ഐക്യവേദി നടത്തിയ ഇടപെടലുകള്‍,

പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു

പ്ലസ് വണ്‍ പ്രവേശനം : പ്രതിഷേധ ജാഥ

പ്ലസ് വണ്‍ പ്രവേശനം : മാതൃഭാഷയില്‍ പഠിച്ചുവന്ന വിദ്യാര്‍ത്ഥികളെ ചവിട്ടിപ്പുറത്താക്കരുത്

2012 ജൂൺ 11, തിങ്കളാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു

മലപ്പുറം: പൊതുപരീക്ഷകൂടാതെ പത്താംക്ലാസ് യോഗ്യത നേടിയ സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം നല്‍കിയത് സംസ്ഥാന സിലബസുകാരായ നിരവധി വിദ്യാര്‍ഥികളുടെ സാധ്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ട്രയല്‍ അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ സി ബി എസ് ഇ വിദ്യാര്‍ഥികളില്‍ മിക്കവരും സീറ്റുറപ്പിച്ചപ്പോള്‍ സാധാരണ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്താണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേന്ദ്ര സിലബസില്‍ പഠിച്ചവര്‍ക്കും ആദ്യ അലോട്ട്‌മെന്റ് മുതല്‍ തന്നെ സംസ്ഥാന സിലബസിലേക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കുകയായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ സി ബി എസ് ഇ, ഐ സി എസ് ഇ ക്കാര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റ് മുതലാണ് ഇതിനുളള അവസരം ലഭിച്ചിരുന്നത്. അപ്പോള്‍ സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നല്‍കിയതിനു ശേഷമുള്ള സീറ്റുകളിലാണ് സി ബി എസ് ഇ ക്കാര്‍ പ്രവേശനം നേടാറുളളത്. ഇക്കുറി സംസ്ഥാനത്തെ പത്താംക്ലാസ് ഫലം നേരത്തേ വന്നെങ്കിലും കേന്ദ്ര സിലബസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിന് ഏകജാലക സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ വൈകിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പൊതു പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യതനേടുന്ന സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സ്‌കൂള്‍തല പരീക്ഷയെഴുതി ഉയര്‍ന്ന മാര്‍ക്കുമായെത്തുന്ന സി ബി എസ് ഇക്കാര്‍ ഉയര്‍ത്തുന്നത്.

സി ബി എസ് ഇ യില്‍ പരീക്ഷാബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തല പരീക്ഷയെഴുതി യോഗ്യത തെളിയിക്കുകയാണ് ചെയ്യുന്നത്. സി ബി എസ് ഇ സ്‌കൂളുകളുടെ സംഘടന തയ്യാറാക്കുന്ന മാതൃകാ ചോദ്യപേപ്പറില്‍ നിന്ന് അതാത് സ്‌കൂളുകള്‍ താത്പര്യമുള്ള ഒരെണ്ണം തിരഞ്ഞെടുക്കുകയാണ് പതിവ്. മൂല്യനിര്‍ണയവും അതാത് സ്‌കൂളുകളില്‍ തന്നെയാണ് നടത്തുന്നത്. സ്‌കൂള്‍ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് സി ബി എസ് ഇ ക്ക് അപ്‌ലോഡ് ചെയ്ത് നല്‍കിയാല്‍ ബോര്‍ഡ് മാര്‍ക്ക് ലിസ്റ്റ് നല്‍കും. ഈ സാഹചര്യത്തില്‍ സി ബി എസ് ഇക്കാര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനുള്ള സ്ഥിതിവിശേഷമാണുള്ളത്. ഇങ്ങനെ ലഭിക്കുന്ന മാര്‍ക്കും സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തുന്ന പൊതുപരീക്ഷയായ എസ് എസ് എല്‍ സിയുടെ മാര്‍ക്കും തുല്യമായാണ് പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കുന്നത്. സ്വാഭാവികമായും സ്‌കൂള്‍ നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്ന സി ബി എസ് ഇ വിദ്യാര്‍ഥികളുടെ മെറിറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയെഴുതി മികച്ച ഗ്രേഡ് നേടിയവര്‍ പോലും വളരെ പിറകിലാണ്.

2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ഹയര്‍ സെക്കന്‍്ററി ക്ലാസ്സില്‍ നിന്നു മലയാളം പുറത്തേക്കു പോയ വഴി

ഒരു ഹയര്‍ സെക്കന്‍ററി സ്കൂളില്‍ രണ്ടാം ഭാഷയായി രണ്ടെണ്ണം പരിമിതപ്പെടുത്തി അത് തെരഞ്ഞെടുക്കാന്‍ മാനേജര്‍ക്ക് അധികാരം നല്‍കുന്ന അപേക്ഷാ ഫോം.