2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

നിസ്സഹകരണ സമരം.

മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ അതിജീവന വും അസ്തിത്വവും ഉറപ്പിക്കുവാനുള്ള എണ്ണമറ്റ പോരാട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും നടത്തിയത് . ഒരു ജനാധിപത്യ മതേതര പൊതുമണ്ഡലമെന്ന നിലയിൽ കേരളത്തെ സാധ്യമാക്കുന്നതിൽ ഈ പോ രാട്ടങ്ങളുടെ പങ്ക് ഭാവിചരിത്രം   രേഖപ്പെടൂത്തുക തന്നെ ചെയ്യും.   ഈ സമരങ്ങൾക്കൊടുവിലാണ് കേരളത്തിന്റെ കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിൽ എന്ന ആശയത്തെ മുൻനിർത്തി സമഗ്ര മാതൃഭാഷാ നിയമം ആ വിഷ്കരിച്ച് നടപ്പാക്കണം എന്ന മാതൃഭാഷാ സ്നേഹികളുടെ ആവശ്യത്തിന് സർക്കാർ അംഗീകാരം നൽകുന്നത്.
അഭിമാനകരമായ ആ നേട്ടം പക്ഷെ സർക്കാരിന്റെ തന്നെ വഞ്ചനാപരമായ നിലപാടുകൾ കൊണ്ട് ജലരേഖയാവുകയാണ്. കേരളത്തിലെ ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാരും ഗവേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും  തൊഴിലാളികളുമടങ്ങുന്ന പൊതുസമൂഹത്തിന് ഈ നിയമം യാഥാർത്ഥമാക്കാനുള്ള ബാദ്ധ്യതയുണ്ട്. നാളിതുവരെ മാതൃഭാഷയ്ക്കു വേണ്ടി നടന്നിട്ടുള്ള സമരങ്ങളിൽ താങ്കൾ പകർന്ന നിസ്സീമമായ സഹകരണവും പിന്തുണയും കൃതജ്ഞതയോടെ സ്മരിക്കുന്നു.
തുടർന്നും സർവ്വ പിന്തുണയും പ്രതീക്ഷിക്കുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക മാതൃഭാഷാ പരിപാടികൾ ആരംഭിക്കാനിരിക്കുന്ന സമയമാണല്ലോ ഇത് . സമഗ്ര മാതൃഭാഷാ നിയമം നടപ്പാക്കാൻ ആത്മാർത്ഥതയില്ലാത്ത സർക്കാരിന്റെ നവമ്പറിൽ മാത്രം മുളയിടുന്ന മാതൃഭാഷാ മാമാങ്കങ്ങളുടെ ആത്മാർത്ഥതയില്ലായ്മ തെരുവിൽ ചോദ്യം ചെയ്യപ്പെടണമെന്ന് മലയാള ഐക്യവേദി ആഗ്രഹിക്കുന്നു. മലയാളത്തെ സ്നേഹിക്കുന്ന മുഴുവൻ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സർക്കാർ ഔദ്യോഗിക മാതൃഭാഷാ മാമാങ്കങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് മലയാള ഐക്യവേദി അഭ്യർത്ഥിക്കുന്നു.
തികഞ്ഞ മാതൃഭാഷാ സ്നേഹിയും നിസ്സഹകരണ സമരത്തിന്റെ കരുത്തു ചരിത്ര ബോദ്ധ്യപ്പെടുത്തിയ പോരാളിയുമായ നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമായ ഒക്‌ടോബർ 2 ന് ഈ നിസ്സഹകരണ സമരം പ്രഖ്യാപിക്കും.
പരമാവധി എഴുത്തുകാർക്കും , സാംസ്കാരിക പ്രവർത്തകർക്കും ഈ വിവരമെത്തിച്ച് അവരെ സമരത്തിൽ അണിനിരത്തണമെന്ന് അഭ്യർത്ഥിക്കുന്നു

സുബൈർ അരിക്കുളം
സെക്രട്ടറി
മലയാള ഐക്യവേദി
+91 8281128237

ഇംഗ്ലീഷ് ശീലത്തെ വിമര്‍ശിച്ച് എം. എല്‍. എ.

ഇംഗ്ലീഷ് ശീലത്തെ വിമര്‍ശിച്ച് എം. എല്‍. എ.

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണം എന്ന് കോടതി.

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണം എന്ന് കോടതി.

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഡിജിറ്റൽ പാഠപുസ്തകങ്ങൾ- 2,4,6,8

  ∙ സംസ്ഥാനത്തു പാഠപുസ്തക അച്ചടി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഡിജിറ്റൽ പാഠപുസ്തകങ്ങൾ സൂപ്പർഹിറ്റ്. പ്രതിദിനം ശരാശരി കാൽലക്ഷം പേരാണു ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത്. ജൂൺ ഒന്നിന് അപ്‍ലോഡ് ചെയ്ത സമയത്തു കാര്യമായ പ്രതികരണമുണ്ടായിരുന്നില്ലെങ്കിലും പിന്നീടു കുട്ടികൾ ഡിജിറ്റൽ പുസ്തകങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐടി അറ്റ് സ്കൂൾ ആണ് ഇവ തയാറാക്കിയത്.ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ പുസ്തകങ്ങളും www.dct.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. വിഷമകരമായ ഭാഗങ്ങൾ ലളിതമായി മനസ്സിലാക്കാൻ മൂവായിരത്തോളം വിഡിയോകളും ചേർത്തിട്ടുണ്ട്. അൽസ്ഹൈമേഴ്സിനെക്കുറിച്ചു മോഹൻലാൽ, ചന്ദ്രയാനെക്കുറിച്ചു ഡോ.ജി. മാധവൻ നായർ, പ്രമേഹത്തെക്കുറിച്ച് ഡോ.എം.കെ. മുനീർ തുടങ്ങി ഒട്ടേറെ പേർ പാഠഭാഗങ്ങൾക്കു വിഡിയോ വിശദീകരണവുമായി എത്തുന്നു.എറണാകുളം കാപ്പ് ജിഎൽപി പോലെയുള്ള പല സ്കൂളുകളിലും പൂർണമായും ഡിജിറ്റൽ പാഠപുസ്തകങ്ങളാണ് അധ്യയനത്തിന് ഉപയോഗിക്കുന്നതെന്ന് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. നൗഫൽ പറഞ്ഞു. അധികവായനയ്ക്കുള്ള ലിങ്കുകൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടും. ടെക്സ്റ്റ് പുസ്തക നിർമാണത്തിൽ അതതു രംഗങ്ങളിലെ വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണു ഡിജിറ്റൽ പുസ്തകങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.